‘വരുണ്‍ സിങ് ഇപ്പോഴും ജീവിച്ചിരിക്കാന്‍ കാരണം നിങ്ങളാണ്, മറക്കില്ല ഒരിക്കലും’; നഞ്ചപ്പസത്രം മേഖലയെ ദത്തെടുത്ത് കരസേന

ചെന്നൈ: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ പണയപ്പെടുത്തിയും രക്ഷാപ്രവര്‍ത്തനം നടത്തിയ ഗ്രാമവാസികളോടുള്ള ആദര സൂചകമായി നഞ്ചപ്പസത്രം മേഖലയെ ദത്തെടുത്ത് കരസേന. നാട്ടുകാരുടെ ആരോഗ്യ പരിശോധനകള്‍ക്കായി സൈന്യം എല്ലാ മാസവും ഡോക്ടറെയും നഴ്‌സിനെയും അയയ്ക്കുമെന്നും ചികിത്സയ്ക്കായി വെല്ലിങ്ടനിലെ സൈനിക ആശുപത്രിയില്‍ ഗ്രാമവാസികള്‍ക്കു എത്താമെന്നും ദക്ഷിണ ഭാരത് ഏരിയ കമാന്‍ഡിങ് ഓഫിസര്‍ ലഫ്. ജനറല്‍ എ.അരുണ്‍ അറിയിച്ചു.

‘ഗ്രാമവാസികളാണ് അപകടസ്ഥലത്ത് ആദ്യം എത്തിയത്. തീ അണയ്ക്കാനും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഉദ്യോഗസ്ഥരെ രക്ഷിക്കാനും ആശുപത്രിയില്‍ എത്തിക്കാനും ജനങ്ങള്‍ മുന്നോട്ടുവന്നു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ഇപ്പോഴും ജീവിച്ചിരിക്കാന്‍ കാരണം ഈ ഗ്രാമത്തിലെ ജനങ്ങളാണ്.’ അരുണ്‍ പറഞ്ഞു.

ഭാരതമാതാവിന്റെ പ്രിയ പുത്രന്മാര്‍ക്ക് പ്രണാമം, തൊഴിലാളികളെ പൂക്കള്‍ വിതറി ആദരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി; ഒപ്പമിരുന്ന് ഉച്ചഭക്ഷണവും, ചിത്രങ്ങള്‍

ഗ്രാമവാസികള്‍ക്ക് പുതപ്പുകള്‍, സോളര്‍ എമര്‍ജന്‍സി ലൈറ്റുകള്‍, റേഷന്‍ എന്നിവ വിതരണം ചെയ്തു. ഇതിനു പുറമെ, അപകടവിവരം ആദ്യം അറിയിച്ച 2 പേര്‍ക്കു 5000 രൂപ വീതം നല്‍കുകയും ചെയ്തു. പോലീസ്, അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍, വനം ജീവനക്കാര്‍, കരസേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ഉപഹാരങ്ങള്‍ കൈമാറിയിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിനെയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയും അദ്ദേഹം നന്ദി അറിയിച്ചു.

Exit mobile version