ഓണ്‍ലൈന്‍ ക്ലാസുകളോട് വെറുപ്പ്; എട്ടാം ക്ലാസുകാരി ഒരു വര്‍ഷം കൊണ്ട് വിഴുങ്ങിയത് ഒരു കിലോയോളം മുടി! നീക്കം ചെയ്തു

Rapunzel syndrome | Bignewslive

ചെന്നൈ: ഓണ്‍ലൈന്‍ ക്ലാസുകളോടുള്ള വെറുപ്പിലും സമ്മര്‍ദ്ദത്തിലും എട്ടാം ക്ലാസുകാരി വിഴുങ്ങിയത് ഒരു കിലോയോളം മുടി. കൊവിഡ് മഹാമാരി മൂലമാണ് വിദ്യാര്‍ത്ഥികളുടെ ഭാവി മുഖവിലയ്‌ക്കെടുത്ത് പഠനം ഓണ്‍ലൈനിലാക്കിയത്. റപുന്‍സല്‍ സിന്‍ഡ്രോം എന്ന പേരിലുള്ള മാനസിക അവസ്ഥയിലായിരുന്ന 15 വയസ്സുകാരി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതു മുതല്‍ മിക്കപ്പോഴും മുടി വിഴുങ്ങിയിരുന്നുവെന്നാണ് വിവരം.

വിഴുങ്ങിയ മുടി ദഹിക്കാതെ കുടലില്‍ നിന്നുള്ള മറ്റു വസ്തുക്കളും ചേര്‍ന്നു പന്തിന്റെ രൂപത്തില്‍ ആകുകയായിരുന്നു. വില്ലുപുരം സ്വദേശിനിയായ കുട്ടിയെ പിന്നീടു കടുത്ത വയറു വേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണു കുടലില്‍ കുടുങ്ങിക്കിടക്കുന്ന മുടിക്കെട്ടു കണ്ടെത്തിയത്.

ശസ്ത്രക്രിയയിലൂടെ കുടലില്‍ നിന്ന് മുടിക്കെട്ട് പുറത്തെടുത്തു. ബാലസംരക്ഷണ വിഭാഗത്തിന്റെ നിര്‍ദേശമനുസരിച്ചു കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയയാക്കി. ഓണ്‍ലൈന്‍ ക്ലാസുകളോടുള്ള വെറുപ്പിനെ തുടര്‍ന്നാണു പെണ്‍കുട്ടി മുടി കഴിച്ചു തുടങ്ങിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Exit mobile version