ജയ്പൂരില്‍ അംബേദ്കര്‍ പോസ്റ്ററൊട്ടിച്ചതിന് ദളിത് യുവാവിനെ മര്‍ദ്ദിച്ചു കൊന്നു

ജയ്പൂര്‍: ബി ആര്‍ അംബേദ്കറിന്റെ പോസ്റ്റര്‍ ഒട്ടിച്ചതിന് ഒ.ബി.സി സമുദായക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച ഭീം ആര്‍മി പ്രവര്‍ത്തകനും ദളിതനുമായ യുവാവ് കൊല്ലപ്പെട്ടു. 21-കാരനായ വിനോദ് ബാംനിയയാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ രണ്ട് പേര്‍ക്കെതിരെ ജാതിയധിക്ഷേപം നടത്തിയെന്നാരോപിച്ച് നേരത്തെ വിനോദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അനില്‍ സിഹാഗ്, രാകേഷ് സിഹാഗ് എന്നിവര്‍ക്കെതിരെയാണ് വിനോദ് പരാതി നല്‍കിയത്.ഹനുമാന്‍ ചാലിസയുടെ നോട്ടീസ് സ്‌കൂളില്‍ വിതരണം ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ വിനോദ് ഇത് നിരസിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരും ജാതിയധിക്ഷേപം നടത്തിയെന്നായിരുന്നു വിനോദ് പോലീസില്‍ നല്‍കിയ പരാതി.

Exit mobile version