മകന്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍, വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച അമ്മയുടെ സംസ്‌കാരം മുടങ്ങി; അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് ഡോ. വരുണ്‍

Doctor conducts | Bignewslive

ന്യൂഡല്‍ഹി: മകന്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവെ, കൊവിഡ് ബാധിച്ചു മരിച്ച അമ്മയുടെ സംസ്‌കാരം മുടങ്ങി. ഒടുവില്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ എത്തിയത് ഡോക്ടറും. ഡല്‍ഹിയില്‍ നിന്നാണ് മാതൃകാപരമായ പവര്‍ത്തി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ച 78-കാരിയുടെ അന്ത്യകര്‍മങ്ങളാണ് ഹിയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയിലെ ഡോക്ടറായ വരുണ്‍ ഗാര്‍ഗ്.

സ്ത്രീയുടെ മകനും കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനെ തുടര്‍ന്നാണ് അദ്ദേഹം അന്ത്യകര്‍മ്മം ചെയ്യാന്‍ രംഗത്തെത്തിയത്. മകനും ഒടുവില്‍ സമ്മതം അറിയിച്ചതിന് ശേഷമാണ് കര്‍മ്മങ്ങള്‍ നടത്തിയത്. കോവിഡ് മുക്തനായ ശേഷം മകന് ചിതാഭസ്മം നിമജ്ജനം ചെയ്ത് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാവുന്നതാണ്.

ഇവരുടെ ചിതാഭസ്മം ശ്മശാനത്തിലുളള ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയാണ്. 2015മുതല്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആശുപത്രിയില്‍ ജോലിചെയ്തുവരികയാണ് ഡോ. വരുണ്‍. കഴിഞ്ഞ ഒരു വര്‍ഷമായി കോവിഡ് ചികിത്സാമേഖലയിലാണ് സേവമനുഷ്ഠിക്കുന്നത്.

ഡോ. വരുണ്‍ ഗാര്‍ഗിന്റെ വാക്കുകള്‍;

ബുധനാഴ്ച വൈകീട്ടാണ് എനിക്ക് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജൂനിയര്‍ ഡോക്ടറുടെ ഫോണ്‍കോള്‍ വരുന്നത്. കോവിഡ് ബാധിച്ച് ഒരു സ്ത്രീ മരിച്ചുവെന്നും സ്ത്രീയുടെ മകന്‍ കോവിഡ് പോസിറ്റിവ് ആയതിനാല്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ ആരുമില്ലെന്നും ഡോക്ടര്‍ പറഞ്ഞു. അവരുടെ അടുത്ത ബന്ധുക്കളെയും അയല്‍ക്കാരേയും ബന്ധപ്പെടാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ വ്യാഴാഴ്ച ആയിട്ടും ആരും എത്തിയില്ല. തുടര്‍ന്നാണ് കുടുംബത്തെ സഹായിക്കണമെന്ന് ഞാന്‍ തീരുമാനിക്കുന്നത്. അതിനായി അമ്മയുടെ അന്ത്യകര്‍മങ്ങള്‍ ഞാന്‍ ചെയ്യുന്നതില്‍ തടസ്സമില്ലെന്നുളള മകന്റെ സമ്മതപത്രം വാങ്ങിവരണമെന്ന് ഡോക്ടര്‍ സുഹൃത്തിനോട് ഞാന്‍ ആവശ്യപ്പെട്ടു.

ഞാന്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നതില്‍ തടസ്സമില്ലെന്ന് മകന്‍ എഴുതിത്തന്നു. തുടര്‍ന്ന് ഡോക്ടര്‍ സുഹൃത്തുക്കളുടെ സഹായത്തോടെ സ്ത്രീയുടെ മൃതദേഹം നിഗംബോധ് ഘട്ടില്‍ കൊണ്ടുവന്നു. അവരുടെ മതവിശ്വാസപ്രകാരമുളള എല്ലാ അന്ത്യകര്‍മങ്ങളും പൂര്‍ത്തിയാത്തി ഞാന്‍ ചിതയ്ക്ക് തീകൊളുത്തി

Exit mobile version