1971 ഡിസംബര്‍ 16;പാകിസ്താന്റെ കീഴടങ്ങലും ബംഗ്ലാദേശിന്റെ പിറവിയും

ചെറിയ യുദ്ധങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന 1971 ലെ ഇന്ത്യാ-പാകിസ്താന്‍ യുദ്ധം, ഇന്ത്യന്‍ എയര്‍ബേസുകളെ പാകിസ്താന്‍ ആക്രമിച്ചതോടെ ആണ് ഇതിനു ആരംഭം കുറിച്ചതു.

ബംഗ്ലാദേശ് വിമോചനത്തിന്റെ പേരില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം പാകിസ്താന്റെ കീഴടങ്ങലോടെ അവസാനിച്ച ദിവസമാണ് ഡിസംബര്‍ 16. 1971ലായിരുന്നു ബംഗ്ലദേശ് എന്ന രാഷ്ട്രത്തിന്റെ പിറവിക്ക് നിദാനമായ യുദ്ധമുണ്ടായത്. ചെറിയ യുദ്ധങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന 1971 ലെ ഇന്ത്യാ-പാകിസ്താന്‍ യുദ്ധം, ഇന്ത്യന്‍ എയര്‍ബേസുകളെ പാകിസ്താന്‍ ആക്രമിച്ചതോടെ ആണ് ഇതിനു ആരംഭം കുറിച്ചതു.

ഓപ്പറേഷന്‍ ചങ്കിസ് ഖാന്‍ എന്നറിയപ്പെട്ട ഈ യുദ്ധം വെറും 13 ദിവസം മാത്രമാണ് നീണ്ടു നിന്നത്. പക്ഷെ അപ്പോളേക്കും തന്നെ 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടക്ക് സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടുവെന്നാണ് കരുതപ്പെടുന്നതു. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണം താങ്ങ വയ്യാതെ 1971 ഡിസംബര്‍ 16ന് കിഴക്കന്‍ പാകിസ്താനെ സ്വതന്ത്രമാക്കിക്കൊണ്ട് പാകിസ്താന്റെ കിഴക്കന്‍ സൈന്യ നേതൃത്വം ഒപ്പുവച്ച ‘ഇന്‍സ്ട്രുമെന്റ് ഓഫ് സറണ്ടര്‍’ എന്നറിയപ്പെടുന്ന ഉടമ്പടിയോടു കൂടിയാണ് ഈ യുദ്ധം അവസാനിച്ചത്. പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 90,000 നും 93,000 നും ഇടക്ക് വരുന്ന പാകിസ്താന്‍ സൈനികരെ ഇന്ത്യന്‍ സൈന്യം അന്ന് തടവിലാക്കി.

ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ ബംഗ്ലാദേശിന്റെ ചരിത്രം ആരംഭിക്കുന്നത് ഈ യുദ്ധാവസാനത്തോടെയാണ്. ഇന്ത്യയുടെ ഈ യുദ്ധത്തിലെ വിജയത്തിന് ശേഷം ആണ് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിക്ക് ‘അയണ്‍ ലേഡി’ എന്ന പേര് കിട്ടിയത്. 1947 വിഭജനത്തെ തുടര്‍ന്ന് ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്ന ഇന്ത്യ മൂന്നു ഭൂ പ്രദേശങ്ങളും രണ്ടു പരമാധികാര രാഷ്ട്രങ്ങളും ആയാണ് മാറിയിരുന്നത്. ഇന്ത്യയും കിഴക്കന്‍ പാകിസ്താനും പടിഞ്ഞാറന്‍ പാകിസ്താന്‍ എന്നിങ്ങനെ. രണ്ടു പാകിസ്താനുകള്‍ തമ്മിലും സാംസ്‌കാരികമോ ഭൂമിശാസ്ത്രപരമായോ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. 75 ദശ ലക്ഷം ആളുകള്‍ കിഴക്കന്‍ പാകിസ്താനില്‍ ഉണ്ടായിരുന്നെങ്കിലും അധികാരം 55 ദശ ലക്ഷം ജനസംഖ്യ വരുന്ന പടിഞ്ഞാറന്‍ പാകിസ്താനില്‍ ആയിരുന്നു. കിഴക്കന്‍ പാകിസ്താനെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതായി ഇവര്‍ കരുതിയിരുന്നു.

ഇതിന് പരിഹാരമായി ബംഗ്ലാദേശ് പ്രത്യേക രാജ്യമാകണമെന്ന ലക്ഷ്യത്തോടെ അവാമി മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ കക്ഷി മുന്നോട്ടുവന്നു. സ്വയംഭരണത്തിന് വേണ്ടിയുള്ള ആ ജനകീയ മുന്നേറ്റത്തിനു നേതൃത്വം നല്‍കിയത് ശൈഖ് മുജീബുര്‍ റഹ്മാന്‍ ആയിരുന്നു. പിന്നീട് തങ്ങളുടെ പാര്‍ട്ടിയുടെ പേരില്‍ തന്നെയുള്ള മുസ്‌ലിം എന്ന വാക്ക് എടുത്ത് കളഞ്ഞ് വെറും അവാമി ലീഗ് എന്നാക്കി. പാര്‍ട്ടിയുടെ നയങ്ങളും പരിഷ്‌കരിച്ചു. പാകിസ്താന്‍ ഇതിനെ നേരിട്ടതോടെ 8 മുതല്‍ 10 ദശലക്ഷം വരെ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് കുടിയേറി. ഇതാണ് ഇന്ത്യയെയും യുദ്ധത്തില്‍ പങ്കാളിയാകാനിടയാക്കിയത്.

Exit mobile version