സര്‍ക്കാര്‍ മദ്യവില്‍പ്പന കേന്ദ്രം അടിച്ച് തകര്‍ത്ത് സ്ത്രീകളുടെ പ്രതിഷേധം; മദ്യകുപ്പികള്‍ എറിഞ്ഞുടച്ചു

beverage outlet | Bignewslive

ചെന്നൈ: തമിഴ്‌നാട്ടില്‍ മദ്യവില്‍പ്പന ശാല സ്ത്രീകള്‍ അടിച്ചു തകര്‍ത്തു. സമീപത്ത് കുടിയന്മാരുടെ ശല്യം കൂടിവരുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ ചേര്‍ന്ന് മദ്യവില്‍പ്പന ശാല അടിച്ചുതകര്‍ത്തത്. ജനകീയ പ്രതിഷേധം അവഗണിച്ച് മദ്യവില്‍പ്പനശാല തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. പിന്നാലെ കുടിയന്മാരുടെ അഴിഞ്ഞാട്ടവും കൂടി.

ഇതിനെ തുടര്‍ന്നാണ് സംഭവം മദ്യശാല തകര്‍ത്തത്. മുഴുവന്‍ മദ്യകുപ്പികളും സ്ത്രീകള്‍ റോഡില്‍ എറിഞ്ഞുടച്ചു. കടലൂര്‍ കുറിഞ്ഞപാടി ഗ്രാമത്തിലെ സര്‍ക്കാര്‍ മദ്യവില്‍പ്പന കേന്ദ്രമാണ് സ്ത്രീകള്‍ തല്ലിതകര്‍ത്തത്. ഗ്രാമത്തിലെ സ്ത്രീകള്‍ കൂട്ടമായി എത്തിയാണ് മദ്യവില്‍പ്പന ശാല അടിച്ച് തകര്‍ത്തത്.

സ്ത്രീകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാസങ്ങളായി മദ്യവില്‍പ്പകേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് വീണ്ടും തുറന്നത്. സമീപത്തെ കശുവണ്ടി ഫാക്ട്‌റിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വഴിവനടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നുവെന്ന് പ്രദേശവാസികളായ വനിതകള്‍ ചൂണ്ടികാട്ടി.

പോലീസിനും അണ്ണാഡിഎംകെ എംഎല്‍എക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ നേരിട്ട് എത്തി മദ്യവില്‍പ്പന ശാല തല്ലി തകര്‍ത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Exit mobile version