തീവണ്ടി തട്ടി ആനകള്‍ ചെരിഞ്ഞ സംഭവം; നടപടിയുമായി വനംവകുപ്പ്, എന്‍ജിന്‍ ജപ്തി ചെയ്തു..!

ഗുവാഹത്തി: തീവണ്ടി ഇടിച്ച് ആനകള്‍ ചെരിഞ്ഞ സംഭവത്തില്‍ നടപടിയുമായി ആസാം വനംവകുപ്പ്. സംഭവത്തില്‍ എന്‍ജിന്‍ ജപ്തി ചെയ്തു. കഴിഞ്ഞമാസമാണ് ഒരു പിടിയാനയും കുട്ടിയാനയും തീവണ്ടി ഇടിച്ച് ചെരിഞ്ഞത്. റെയില്‍വേയുടെ ലുംദിങ് ഡിവിഷനു കീഴില്‍ സെപ്റ്റംബര്‍ 27നായിരുന്നു അതിദാരുണായ സംഭവം നടന്നത്.

എന്‍ജിനില്‍ കുടുങ്ങിയ കുട്ടിയാനയെയും വലിച്ച് ഒന്നര കിലോമീറ്ററോളമാണ് തീവണ്ടി ഓടിയത്. സംഭവത്തിന് പിന്നാലെ ലോക്കോ പൈലറ്റിനെയും സഹ ലോക്കോ പൈലറ്റിനെയും റെയില്‍വേ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് വനംവകുപ്പ് നടപടിയുമായി രംഗത്തെത്തിയത്.

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് വനംവകുപ്പ് നടപടി കൈകൊണ്ടത്. തിങ്കളാഴ്ച, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രജീബ് ദാസ് ഗുവാഹത്തിയിലെ ബാമുനിമൈദാന്‍ റെയില്‍വേ യാഡിലെത്തുകയും എന്‍ജിന്‍ ജപ്തി ചെയ്യുകയുമായിരുന്നു. എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exit mobile version