ബിഹാറില്‍ ബിജെപിക്ക് തിരിച്ചടി; ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പാര്‍ട്ടി വിട്ടു

പട്‌ന: നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ ബിഹാറില്‍ ബിജെപിക്ക് തിരിച്ചടി. ബിജെപി. സംസ്ഥാന ഉപാധ്യക്ഷന്‍ രാജേന്ദ്ര സിങ് പാര്‍ട്ടി വിട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് എല്‍ജെപിയില്‍ ചേര്ന്നു. എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് രാജേന്ദ്ര സിങ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് രാജേന്ദ്ര സിങ് എല്‍ജെപിയിലെത്തിയത്. ദിനാര മണ്ഡലത്തില്‍ ജെ.ഡി.(യു) സ്ഥാനാര്‍ഥിക്കെതിരെ രാജേന്ദ്ര സിങ്ങിനെ മത്സരിപ്പിക്കാനാണ് പാസ്വാന്റെ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രി ജയ് കുമാര്‍ സിങ്ങാണ് ഇവിടുത്തെ ജെ.ഡി.(യു). സ്ഥാനാര്‍ഥി.

ഇത് രണ്ടാംവട്ടമാണ് രാജേന്ദ്ര സിങ്ങും ജയ് കുമാര്‍ സിങ്ങും തമ്മില്‍ ഏറ്റുമുട്ടുന്നത്. 2015ല്‍ 2691 വോട്ടുകള്‍ക്കാണ് ജയ്കുമാര്‍ സിങ്ങിനോട് രാജേന്ദ്ര സിങ് പരാജയപ്പെട്ടത്.

Exit mobile version