രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരിക്ക് സൈക്കിള്‍ വാങ്ങി നല്‍കാന്‍ സാധിച്ചില്ല; യുവാവ് തീവണ്ടിക്ക് മുന്നില്‍ ചാടി

കാന്‍പുര്‍: രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരിക്ക് സൈക്കിള്‍ വാങ്ങി നല്‍കാന്‍ സാധിക്കാത്ത മനോവിഷമത്തില്‍ യുവാവ് തീവണ്ടിക്ക് മുന്നില്‍ ചാടി. കാന്‍പുര്‍ ഗോദന്‍പുര്‍വ ഗ്രാമത്തിലെ പുട്ടിലാല്‍(22) ആണ് കഴിഞ്ഞദിവസം രാത്രി തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്.

ബരജ്പുര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് മൃതദേഹം കണ്ടെടുത്തു. ചൊവ്വാഴ്ച രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍പോയ യുവാവിനെ പിറ്റേ ദിവസം വീട്ടില്‍നിന്ന് കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തുന്നതിനിടെയാണ് റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയത്.

രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരിക്ക് സൈക്കിള്‍ വാങ്ങിനല്‍കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് പുട്ടിലാല്‍ കടുംകൈ ചെയ്തതെന്ന് സഹോദരന്‍ നിറകണ്ണുകളോടെ പറഞ്ഞു. രക്ഷാബന്ധന്‍ ദിവസം സൈക്കിള്‍ വാങ്ങിത്തരാമെന്ന് സഹോദരിക്ക് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പണം തികയാത്തതിനാല്‍ സൈക്കിള്‍ വാങ്ങിക്കാനായില്ല. ഇതേതുടര്‍ന്ന് പുട്ടിലാല്‍ ഏറെ വിഷമത്തിലായിരുന്നുവെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version