അമ്മ പറഞ്ഞു; 12കാരന്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് മോഷ്ടിച്ചത് ഒരു ലക്ഷത്തിലേറെ രൂപ, മുത്തശ്ശിയും മോഷണത്തിന് നിര്‍ബന്ധിക്കാറുണ്ടെന്ന് കുട്ടിയുടെ മൊഴി, അറസ്റ്റ്

ന്യൂഡല്‍ഹി: അമ്മയുടെ നിരന്തരമായി നിര്‍ബന്ധത്തെത്തുടര്‍ന്ന് മോഷണം നടത്തിയ 12 വയസ്സുകാരന്‍ പിടിയിലായത്. നിര്‍ത്തിയിട്ട കാറില്‍ നിന്നുമാണ് 1.2 ലക്ഷം രൂപ അടങ്ങിയ ബാഗ് മോഷ്ടിച്ചത്. ഡല്‍ഹി അംബേദ്കര്‍ നഗറിലാണ് സംഭവം.

മോഷണമുതല്‍ സൂക്ഷിച്ചതിന് കുട്ടിയുടെ മുത്തശ്ശിയെയും പോലീസ് അറസ്റ്റ് ചെയ്തു. അമ്മ ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ജൂലായ് 27-നാണ് നിര്‍ത്തിയിട്ട കാറില്‍നിന്നും പണം മോഷ്ടിച്ചത് തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കുട്ടി മോഷ്ടാവിനെ തിരിച്ചറിഞ്ഞു. കഴിഞ്ഞദിവസം ഈ 12-കാരനെ പിടികൂടുകയും ചെയ്തു. ശേഷം, 12-കാരന്‍ നല്‍കിയ മൊഴിയിലാണ് അമ്മയുടെയും മുത്തശ്ശിയുടെയും പങ്ക് വെളിപ്പെടുന്നത്.

പോലീസിനെ ഞെട്ടിച്ചത്. അമ്മയുടെ നിര്‍ദേശപ്രകാരമാണ് കാറില്‍നിന്ന് പണം മോഷ്ടിച്ചതെന്നും അമ്മയും മുത്തശ്ശിയും തന്നെ മോഷണത്തിന് ഉപയോഗിക്കുന്നത് പതിവാണെന്നുമായിരുന്നു 12-കാരന്റെ മൊഴി. കാറിലെ മോഷണത്തിന് അമ്മയാണ് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതെന്നും കുട്ടി വെളിപ്പെടുത്തി. ഇതോടെയാണ് കുട്ടിയുടെ അമ്മയിലേക്കും മുത്തശ്ശിയിലേക്കും അന്വേഷണം നീണ്ടത്.

മോഷണം പോയ പണത്തില്‍ 1.10 ലക്ഷം രൂപ ഇതുവരെ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. മുത്തശ്ശിയാണ് പണമടങ്ങിയ ബാഗ് സൂക്ഷിച്ചിരുന്നത്. ഇതില്‍ 1.05 ലക്ഷം രൂപയുണ്ടായിരുന്നു. 5000 രൂപ കുട്ടിയില്‍നിന്നും കണ്ടെടുത്തു.

Exit mobile version