കനത്ത മഴയും ഇടിമിന്നലും; ബിഹാറില്‍ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 22 പേര്‍

പട്ന: ബിഹാറില്‍ അതിശക്തമായ മഴയിലും ഇടിമിന്നലിലും 22 പേര്‍ മരിച്ചു. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് 22 പേരും മരണപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, ശക്തമായ മഴ അടുത്ത മൂന്ന് ദിവസം കൂടി നീണ്ടു നില്‍ക്കും എന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആസാം, മേഘാലയ, അരുണാചല്‍പ്രദേശ്, സബ് ഹിമാലയന്‍ വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബിഹാറിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിലയിരുത്തി. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം കൈമാറി.

Exit mobile version