തങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുന്നവര്‍, ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; പ്രഗ്യാസിങ്ങിനെ തള്ളി കോണ്‍ഗ്രസ്

ഭോപ്പാല്‍; ബിജെപി എംപി പ്രഗ്യാ സിങ്ങ് ഠാക്കൂറിന്റെ വാദങ്ങളെ തള്ളി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവായ പിസി ശര്‍മ്മയാണ് നേതാവിന്റെ ആരോപണങ്ങള്‍ തള്ളി രംഗത്തെത്തിയത്. കാഴ്ച നഷ്ടപ്പെട്ടതടക്കമുള്ള തന്റെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസ് ഭരണകാലത്ത് നേരിട്ട പീഡനംമൂലമാണെന്ന് ബിജെപി എംപി പ്രഗ്യാ സിങ്ങിന്റെ ആരോപണം.

അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ഭോപ്പാലിലെ ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പിസി ശര്‍മ്മ പറയുന്നു. തങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുന്നവരാണെന്നും ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

‘ഒന്‍പതു വര്‍ഷമായുള്ള കോണ്‍ഗ്രസിന്റെ പീഡനത്തെ തുടര്‍ന്ന് എനിക്ക് നിരവധി പരിക്കുകളുണ്ടായി. അന്നത്തെ പീഡനങ്ങള്‍ തന്നെ ഇപ്പോഴും അലട്ടുകയാണ്. എന്റെ കണ്ണിലും തലച്ചോറിലും പഴുപ്പും വീക്കവും രൂപപ്പെട്ടു. ഇടത് കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. വലത് കണ്ണിന് മങ്ങിയ കാഴ്ചയാണുള്ളത് പ്രഗ്യ ആരോപിക്കുന്നു.

Exit mobile version