റോഡില്ല, ആദിവാസി ഊരിലെ സ്ത്രീയുടെ മൃതദേഹം വടിയില്‍ കെട്ടിത്തൂക്കി വീട്ടിലെത്തിച്ചു

ബംഗളൂരു: ആദിവാസി ഊരിലെ സ്ത്രീയുടെ മൃതദേഹം വീട്ടിലെത്തിച്ചത് വടിയില്‍ കെട്ടിത്തൂക്കി. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലെ ആദിവാസി കോളനിയിലാണ് സംഭവം. റോഡില്ലാത്തതിനെ തുടര്‍ന്നാണ് 55കാരിയായ ശാരദാമ്മയുടെ മൃതശരീരം കെട്ടിത്തൂക്കി കൊണ്ടുവന്നത്.

തിങ്കളാഴ്ചയാണ് കലസയിലെ സ്വകാര്യ ക്ലിനിക്കില്‍ മണ്ണാകുബ്രിയിലെ ആദിവാസി ഊരിലെ ശാരദാമ്മ മരിച്ചത്. സമീപത്തെ കാലകൊടു പ്രദേശം വരെയാണ് വാഹനം എത്തിക്കാനുള്ള റോഡുള്ളത്. തുടര്‍ന്ന് മൂന്നു കിലോമീറ്ററോളം ദൂരം മൃതദേഹം പുതപ്പില്‍ പൊതിഞ്ഞുകെട്ടി വടിയില്‍ കെട്ടി തൂക്കി ചുമടായി കൊണ്ടുവരുകയായിരുന്നു.

മൂന്നു കുടുംബങ്ങള്‍ ഒന്നിച്ചു താമസിക്കുന്ന സ്ഥലത്തേയ്ക്കാണ് റോഡില്ലാത്തത്. വര്‍ഷങ്ങളായി റോഡില്ലാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് ഇവിടുത്തുക്കാര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശാരദാമ്മയുടെ മകന്‍ മരത്തില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റപ്പോഴും ആശുപത്രിയിലെത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടിയെന്നും പ്രദേശവാസികള്‍ പറയുന്നു.

Exit mobile version