കണ്ണില്ലാത്ത ക്രൂരത; ബംഗാളില്‍ ഗര്‍ഭിണിയെ മൂന്നംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്തു

ബുധനാഴ്ച രാത്രിയിലായിരുന്നു ആക്രമണം. 28 കാരിയായ യുവതിയെയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്.

കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളില്‍ ഗര്‍ഭിണിയെ മൂന്നംഗ സംഘം ബലാത്സംഗം ചെയ്തു.
നാല് മാസം ഗര്‍ഭിണിയായ യുവതിയാണ് അസന്‍സോളിലെ വ്യാവസായിക മേഖലയിലെ വീട്ടില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത്

ബുധനാഴ്ച രാത്രിയിലായിരുന്നു ആക്രമണം. 28 കാരിയായ യുവതിയെയാണ്
ബലാത്സംഗത്തിന് ഇരയാക്കിയത്. ഭര്‍ത്താവ് ജോലി കഴിഞ്ഞ് മടങ്ങിവരുന്നതും കാത്തിരിക്കുകയായിരുന്നു യുവതി. വാതിലില്‍ മുട്ടുന്നത് കേട്ട് ഭര്‍ത്താവാണെന്ന് കരുതി വാതില്‍ തുറന്നതും ഒളിച്ചിരുന്ന ആക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.പ്രദേശവാസികളായ കുല്‍ദീപ് സിങും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് യുവതിയെ ബലാത്സംഗത്തിനിയാക്കിയത്.

സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. തന്നെ ആക്രമിച്ചവരിലൊരാള്‍ കുല്‍ദീപ് സിങാണെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല.

Exit mobile version