ഭാര്യയെ കൊലപ്പെടുത്തി അറുത്തെടുത്ത കഴുത്തുമായി പോലീസ് സ്‌റ്റേഷനില്‍ എത്തി, ചോദിച്ചപ്പോള്‍ ദേശീയ ഗാനം പാടി യുവാവ്, അതിദാരുണം

ഭാരത് മാതാ കി ജയ് വിളിച്ച ശേഷമാണ് അവസാനിപ്പിച്ചത്

ലഖ്‌നൗ: ഭാര്യയെ വെട്ടികൊലപ്പെടുത്തി കഴുത്ത് അറുത്തെടുത്ത് പോലീസ് സ്‌റ്റേഷനിലെത്തി യുവാവ് കീഴടങ്ങി. ശനിയാഴ്ച ഉത്തര്‍പ്രദേശിലെ ജഹാന്‍ഗിരാബാദ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബഹാദര്‍പൂര്‍ ഗ്രാമത്തിലാണ് അതിദാരുണമായ സംഭവം നടന്നത്. കുടുംബ വഴക്കാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കഴുത്ത് അറുത്ത് എടുത്ത് പോലീസ് സ്‌റ്റേഷനിലേയ്ക്ക് പോവുകയായിരുന്നു.

പോലീസ് അക്രമിയുടെ കൈയില്‍ നിന്നും ഭാര്യയുടെ തല മാറ്റാന്‍ ശ്രമിച്ച ഉടനെ അപ്രതീക്ഷിതമായി ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. ശേഷം ഭാരത് മാതാ കി ജയ് വിളിച്ച ശേഷമാണ് അവസാനിപ്പിച്ചത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അക്രമിയില്‍ നിന്നും തല എടുത്ത് മാറ്റാന്‍ പോലീസിന് സാധിച്ചത്. സംഭവം ഇപ്പോള്‍ പ്രദേശത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

പ്രതിയായ അഖിലേഷ് റാവത്ത് കുടുംബ വഴക്കിന്റെ പേരില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തുകയും ശേഷം തലയറുത്തെടുത്ത് സ്‌റ്റേഷനിലേയ്ക്ക് വരികയായിരുന്നു. കൊലപാതകം നടത്തിയത് കുടുംബ വഴക്കിന്റെ പേരിലായിരുന്നുവെന്ന് എസ്പി അരവിന്ദ് ചതുര്‍വേദി പറയുന്നു.

Exit mobile version