സിഗ്നേച്ചര്‍ പാലത്തില്‍ അമിത വേഗത്തില്‍ ബൈക്ക് സ്റ്റണ്ട് അവതരിപ്പിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം! ഉദ്ഘാടനത്തിനു ശേഷം നടന്ന ആദ്യ ദുരന്തത്തില്‍ പൊലിഞ്ഞത് രണ്ട് ജീവന്‍

ബൈക്ക് സ്റ്റണ്ടിനിടയില്‍ വാഹനം പാലത്തില്‍ ഇടിക്കുകയും യുവാക്കള്‍ റോഡിലേക്ക് വീഴുകയുമായിരുന്നു.

ന്യൂഡല്‍ഹി: സിഗ്നേച്ചര്‍ പാലത്തില്‍ അമിത വേഗതയില്‍ ബൈക്ക് സ്റ്റണ്ട് അവതരിപ്പിച്ച യുവാക്കള്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. ഡല്‍ഹിയില്‍ പുതുതായി പണികഴിപ്പിച്ച പാലത്തില ആദ്യ ദുരന്തത്തില്‍ രണ്ട് ജീവനുകളാണ് തല്‍ക്ഷണം പൊലിഞ്ഞത്. വെള്ളിയാഴ്ചയായിരുന്നു നാടിനെ വിഷമിപ്പിച്ച അപകടം ഉണ്ടായത്.

ബൈക്ക് സ്റ്റണ്ടിനിടയില്‍ വാഹനം പാലത്തില്‍ ഇടിക്കുകയും യുവാക്കള്‍ റോഡിലേക്ക് വീഴുകയുമായിരുന്നു. ഇരുവരും തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും മരിച്ച യുവാക്കളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. കുത്തബ് മിനാറിനേക്കാള്‍ ഇരട്ടി ഉയരത്തിലാണ് സിഗ്നേച്ചര്‍ ബ്രിഡ്ജ് പണി കഴിപ്പിച്ചത്.

154 മീറ്ററാണ് പാലത്തിന്റെ ഉയരം. ഇന്ത്യയില്‍ ആദ്യമായാണ് വ്യത്യസ്ത വശങ്ങളോടു കൂടിയ തൂണില്‍നിന്ന് കേബിള്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള പാലം നിര്‍മ്മിക്കുന്നത്. യമുനാ നദിക്ക് കുറുകെ വടക്കന്‍ ദില്ലിയേയും വടക്ക്-കിഴക്കന്‍ ദില്ലിയേയും ബന്ധിപ്പിക്കുന്ന സിഗ്‌നേച്ചര്‍ ബ്രിഡ്ജ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഉദ്ഘാടനം ചെയ്തത്. എട്ട് വരിയും 675 മീറ്റര്‍ നീളവുമുള്ളതാണ് പാലം.

Exit mobile version