നെഹ്‌റു കുടുംബത്തിനെതിരെ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റ്; നടി പായല്‍ പോലീസ് കസ്റ്റഡിയില്‍, പിന്നാലെ പോലീസിനെതിരെ രൂക്ഷ വിമര്‍ശനം

ജയ്പൂര്‍: നെഹ്‌റു കുടുംബത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് നടിയും മോഡലുമായ പായല്‍ റോഹത്ഗിയെ പോലീസ് കസ്റ്റഡിയിലെടുത്തു. രാജസ്ഥാന്‍ പോലീസ് ആണ് താരത്തെ കസ്റ്റഡിയില്‍ എടുത്തത്.

മോട്ടിലാല്‍ നെഹ്‌റു, ജവഹര്‍ലാല്‍ നെഹ്‌റു, അദ്ദേഹത്തിന്റെ ഭാര്യ കമല നെഹ്‌റു, ഫിറോസ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവരെയാണ് അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ചത്. തുടര്‍ന്ന് രാജസ്ഥാന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ബുന്ദി സ്വദേശിയായ മറ്റൊരാളും നല്‍കിയ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് ബോളിവുഡ് നടിക്കെതിരെ ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു.

അഹമ്മദാബാദില്‍ നിന്നാണ് അവരെ കസ്റ്റഡിയില്‍ എടുത്തതെന്നും തിങ്കളാഴ്ച രാവിലെ രാജസ്ഥാനിലെ ബുന്ദിയില്‍ എത്തിക്കുമെന്നും പോലീസ് പറയുന്നു. എന്നാല്‍ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ രാജസ്ഥാന്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി നടി പായല്‍ റോഹത്ഗി രംഗത്തെത്തി. രാജസ്ഥാന്‍ പോലീസ് തന്നെ അറസ്റ്റു ചെയ്തുവെന്ന് അവര്‍ ആരോപിച്ചു. മോട്ടിലാല്‍ നെഹ്‌റുവിനെക്കുറിച്ച് വീഡിയോ തയ്യാറാക്കിയതിനാണ് തന്നെ അറസ്റ്റു ചെയ്തത്. ഗൂഗിളില്‍ തിരഞ്ഞ് കണ്ടെത്തിയ വിവരങ്ങളാണ് തയ്യാറാക്കാന്‍ ഉപയോഗിച്ചതെന്നും താരം പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഒരു തമാശയായി മാറിയിരിക്കുന്നുവെന്നും അവര്‍ തുറന്നടിച്ചു.

Exit mobile version