ബീഹാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു

മുസാഫര്‍നഗര്‍; സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമം ഒരു തുടര്‍കഥയായിരിക്കുകയാണ്. ഉന്നോവില്‍ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ വാര്‍ത്തയുടെ ചൂടാറുമുമ്പേ വീണ്ടും മറ്റൊരു വാര്‍ത്ത എത്തിയിരിക്കുകയാണ്. മുസാഫര്‍നഗറില്‍ നാലംഗ സംഘം പെണ്‍ക്കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് . കോടതിയില്‍ നല്‍കിയ ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

30 വയസുകാരിയായ യുവതിയുടെ മുഖത്താണ് പ്രതികള്‍ ആസിഡ് ആക്രമണം നടത്തിയത്. വീട്ടില്‍ അതിക്രമിച്ച് കയറി വന്ന പ്രതികള്‍ കേസില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ യുവതി പിന്മാറില്ലെന്ന് പറഞ്ഞതോടെ ആസിഡ് ഒഴിക്കുകയായിരുന്നു. 30 ശതമാനം പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിച്ചു.

ആരിഫ്, ഷാനവാസ്, ഷരീഫ്, ആബിദ് എന്നീ കസേരവ സ്വദേശികളാണ് ആക്രമണം നടത്തിയതെന്ന് യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ നാല് പേരും ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

ആക്രമണം നടത്തിയ നാല് പേര്‍ക്കുമെതിരെ യുവതി കോടതിയില്‍ ബലാത്സംഗക്കേസ് നല്‍കിയിരുന്നു. കോടതിയെ സമീപിക്കുന്നതിന് മുമ്പ് യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, കൃത്യമായി തെളിവില്ലെന്ന് ചൂണ്ടികാട്ടി പോലീസ് കേസ് അവസാനിപ്പിച്ചു. ഇതോടെയാണ് യുവതി കോടതിയെ സമീപിച്ചത്. സംഭവത്തില്‍ ആഡിഡ് ആക്രമണത്തിന് നാലംഗ സംഘത്തിനെതിരെ 326 എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

Exit mobile version