1934ലാണ് ജിഡിപി വന്നത്, അതിന് മുമ്പ് ജിഡിപി ഇല്ലായിരുന്നു; രാജ്യത്ത് ജിഡിപിക്ക് ഒരു പ്രസക്തിയുമില്ല, ഭാവിയിലും ഉണ്ടാകില്ല; ബിജെപി എംപി ലോക്‌സഭയില്‍

ജനങ്ങള്‍ സന്തുഷ്ടരാണോ എന്നതിനാണ് പ്രധാന്യം അര്‍ഹിക്കുകയെന്നും എംപി പറയുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് ജിഡിപിക്ക് യാതൊരു പ്രസക്തിയും ഇല്ലെന്ന് ബിജെപി എംപി നിശികാന്ത് ദുബെ. ലോക്‌സഭയിലാണ് നേതാവിന്റെ പ്രസ്താവന. മൊത്തം ആഭ്യന്തര ഉത്പദാനം (ജിഡിപി) ആറു വര്‍ഷത്തെ താഴ്ചയിലേക്കെത്തിയിരുന്നു. നികുതി നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന, ചര്‍ച്ചയ്ക്കിടെയായിരുന്നു ബിജെപി എംപിയുടെ പ്രസ്താവന.

ജനങ്ങള്‍ സന്തുഷ്ടരാണോ എന്നതിനാണ് പ്രധാന്യം അര്‍ഹിക്കുകയെന്നും എംപി പറയുന്നു. കൂടാതെ 1934ലാണ് ജിഡിപി വന്നതെന്നും അതിന് മുമ്പ് ജിഡിപി ഇല്ലായിരുന്നുവെന്നും നിശികാന്ത് പറയുന്നു. നിശികാന്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പരിഹസിച്ച് കൊണ്ട് മുന്‍ ധനകാര്യമന്ത്രി പി ചിദംബരം ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ദൈവം രക്ഷിക്കട്ടെ എന്നായിരുന്നു കുറിപ്പ്.

നിശികാന്തിന്റെ വാക്കുകള്‍;

1934ലാണ് ജിഡിപി വന്നത്. അതിന് മുമ്പ് ജിഡിപി ഇല്ലായിരുന്നു. രാമയണവും ബൈബിളും പോലെ ജിഡിപി ആത്യന്തിക സത്യമല്ലെന്ന് സാമ്പത്തിക വിദഗ്ദ്ധനായിരുന്ന സിമോണ്‍ കുസ്നെറ്റ് പറഞ്ഞിട്ടുണ്ട്. സാമ്പത്തിക സൂചകമായി ഭാവിയില്‍ ജിഡിപിയെ ഉപയോഗിക്കില്ലെന്നും കുസ്നെറ്റ് പറഞ്ഞിട്ടുണ്ട്. ജിഡിപിയെ കുറിച്ച് ആരെങ്കിലും സംസാരിക്കുന്നത് തന്നെ തെറ്റാണ്. ജിഡിപിക്ക് ഈ രാജ്യത്ത് ഒരു പ്രസ്‌ക്തിയുമില്ല’ സുസ്ഥിര സാമ്പത്തിക വികസനത്തില്‍ വരിയില്‍ നില്‍ക്കുന്ന അവസാന മനുഷ്യനിലും ക്ഷേമം എത്തിയിട്ടുണ്ടോ എന്നതാണ് പുതിയ സിദ്ധാന്തം. സുസ്ഥിര വികസനം ജിഡിപിയേക്കാള്‍ സന്തോഷമാണ് പ്രധാനം ചെയ്യുന്നത്.

Exit mobile version