വോട്ടെടുപ്പിനിടെ ബിജെപി ഉപാധ്യക്ഷന് തൃണമൂല്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം; ചവിട്ടി കുഴിയിലിട്ടു, വീഡിയോ

സ്ഥലത്തുണ്ടായിരുന്ന പോലീസും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ചേര്‍ന്നാണ് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്.

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി ഉപാധ്യക്ഷനും സ്ഥാനാര്‍ത്ഥിയുമായ ജോയ് പ്രകാശ് മജുംദാറിന് തൃണമൂല്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം. ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ബിജെപി നേതാവിനെ വളഞ്ഞിട്ട് ആക്രമിച്ചത്.

കൂട്ടംചേര്‍ന്ന് ജോയ് പ്രകാശിനെ ആക്രമിച്ച തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ ചവിട്ടിവീഴ്ത്തി സമീപത്തെ കുഴിയിലേക്ക് തള്ളിയിടുകയും ചെയ്യുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ചേര്‍ന്നാണ് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്.

ബംഗാളിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ കരീംപുര്‍ മണ്ഡലത്തിലാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷനായ ജോയ് പ്രകാശ് മജുംദാര്‍ മത്സരിക്കുന്നത്.

Exit mobile version