വീണ്ടും ജനിക്കാനിരിക്കുന്നത് പെണ്‍കുഞ്ഞ്; ഗര്‍ഭഛിദ്രം നടത്താന്‍ അവശ്യപ്പെട്ടു, വിസമ്മതിച്ച ഭാര്യയെ മൊഴിച്ചൊല്ലി, അറസ്റ്റ്

ഉത്തര്‍പ്രദേശ് ചാപ്ര സ്വദേശി ഫര്‍സാനയുടെ പരാതിയെ തുടര്‍ന്നാണ് ഭര്‍ത്താവ് ഖലീബ് അറസ്റ്റിലായത്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗര്‍ഭഛിദ്രം നടത്താന്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് ഭാര്യയെ മൊഴി ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ചാപ്ര സ്വദേശി ഫര്‍സാനയുടെ പരാതിയെ തുടര്‍ന്നാണ് ഭര്‍ത്താവ് ഖലീബ് അറസ്റ്റിലായത്. രണ്ടു പെണ്‍മക്കള്‍ ഉള്ള ദമ്പതികള്‍ക്കു മൂന്നാമതും പെണ്‍കുട്ടിയാണെന്നറിഞ്ഞപ്പോള്‍ ഗര്‍ഭഛിദ്രം നടത്താന്‍ ഖലീബ് ആവശ്യപെടുകയായിരുന്നു.

ഇത് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഭാര്യയെ മൊഴിച്ചൊല്ലിയത്. ഖലീബ് നിയമവിരുദ്ധമായി കുഞ്ഞിന്റെ ലിംഗ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് ഫര്‍സാനയോട് ഗര്‍ഭഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടത്. സംഭവത്തില്‍ ഖലീബിന്റെ സഹോദരിയടക്കം ഒമ്പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് ഖലീബും ഫര്‍സാനയും വിവാഹിതരായത്.

Exit mobile version