ജമ്മുകാശ്മീരില്‍ വീണ്ടും ഒരു യുവാവിനെ കൂടി ഭീകരര്‍ തട്ടിക്കൊണ്ടു പോയി

ഷോപ്പിയാനിലെ രണ്ട് ഗ്രാമങ്ങളില്‍ നിന്നായി ഇന്നലെ അഞ്ച് യുവാക്കളെ തട്ടിക്കൊണ്ടുപോയിരുന്നു

ശ്രീനഗര്‍: ജമ്മുവിലെ ഷോപ്പിയാനില്‍ ഭീകരര്‍ ഒരു യുവാവിനെ കൂടി തട്ടിക്കൊണ്ടുപോയി. ഷോപ്പിയാനിലെ ഉള്‍ഗ്രാമത്തില്‍ നിന്ന് സുഹൈല്‍ അഹ്മ്മദ് ഗാനിയെന്ന യുവാവിനെയാണ് പുലര്‍ച്ചെ തട്ടിക്കൊണ്ട് പോയത്.

ഷോപ്പിയാനിലെ രണ്ട് ഗ്രാമങ്ങളില്‍ നിന്നായി ഇന്നലെ അഞ്ച് യുവാക്കളെ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരില്‍ ഒരാളെ പിന്നീട് കഴുത്തറുന്ന് കൊന്ന നിലയില്‍ കണ്ടെത്തിയിരുന്നു. നദീം മന്‍സൂര്‍ എന്ന പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. നദീമിനെ കൊല്ലുന്ന വീഡിയോ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ പുറത്തുവിട്ടതായി സൈനിക വക്താവ് അറിയിച്ചു. മറ്റുള്ള നാല് പേരെ പിന്നീട് വിട്ടയച്ചു.

സൈന്യത്തിന്റെ ചാരനാണെന്ന് ആരോപിച്ച് വ്യാഴാഴ്ച്ചയും ഒരു യുവാവിനെ ഭീകരര്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. അതേസമയം ഷോപ്പിയാനില്‍ ഇന്ന് പുലര്‍ച്ചെ സൈന്യം നടത്തിയ തെരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഇവര്‍ അല്‍-ബദര്‍ തീവ്രവാദി സംഘാംഗങ്ങളാണെന്ന് പോലീസ് പറഞ്ഞു.

Exit mobile version