പ്ലാസ്റ്റിക് കവര്‍ നല്‍കാന്‍ വിസമ്മതിച്ചു; ബേക്കറി ജീവനക്കാരനെ യുവാവ് ഇഷ്ടികയ്ക്ക് തലയ്ക്കടിച്ചു, ദാരുണ മരണം

തുടര്‍ന്ന് വാങ്ങിയ സാധനങ്ങള്‍ കൊണ്ടുപോകുവാന്‍ യുവാവ് കവര്‍ ആവശ്യപ്പെടുകയും ചെയ്തു.

ന്യൂഡല്‍ഹി: പ്ലാസ്റ്റിക് കവര്‍ നല്‍കാന്‍ വിസമ്മതിച്ചതിന് ബേക്കറി ജീവനക്കാരനെ ഉപഭോക്താവ് തലയ്ക്ക് ഇഷ്ടികയ്ക്ക് അടിച്ച് കൊലപ്പെടുത്തി. ദയാല്‍പൂര്‍ സ്വദേശി ഖലീല്‍ അഹമ്മദാണ് (45) കൊല്ലപ്പെട്ടത്. ഫൈസാന്‍ ഖാന്‍ എന്ന യുവാവ് ആണ് ബേക്കറിയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയത്.

തുടര്‍ന്ന് വാങ്ങിയ സാധനങ്ങള്‍ കൊണ്ടുപോകുവാന്‍ യുവാവ് കവര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പ്ലാസ്റ്റിക് കവര്‍ നിരോധിച്ചതിനാല്‍ കവര്‍ നല്‍കാന്‍ സാധിക്കില്ലെന്ന് തുറന്ന് പറയുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ വാക്ക് തകര്‍ക്കമായി. തര്‍ക്കം പിന്നീട് കൈയ്യാങ്കളിയിലേയ്ക്കും നീണ്ടു.

ശേഷം ഫൈസാന്‍ ഇഷ്ടിക കൊണ്ട് ഖലീലിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഖലീലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവശേഷം ഫൈസാന്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

Exit mobile version