ഡല്‍ഹിയില്‍ രണ്ട് മലയാളികള്‍ മരിച്ച സംഭവം ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അമ്മയും മകനും മരിച്ച സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മരിച്ച യുവതിയുടെ മുറിയില്‍ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പില്‍ യുവതിയുടെ രണ്ടാം ഭര്‍ത്താവായ പ്രവാസി വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ച് സൂചനയുണ്ടെന്നാണ് ലഭിച്ച വിവരം.

കഴിഞ്ഞ ദിവസമാണ് കോട്ടയം മണര്‍കാട് സ്വദേശി ലിസിയും മകന്‍ അലന്‍ സ്റ്റാന്‍ലിയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പീതംപുരയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ലിസിയുടെ മൃതദേഹം കണ്ടെത്തിയത്.

വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സരായി റോഹിലയിലെ റെയില്‍ പാളത്തില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയിലായിരുന്നു മകന്‍ അലന്‍ സ്റ്റാന്‍ലിയുടെ മൃതദേഹം. ഡല്‍ഹി സെന്റ് സ്റ്റീഫന്‍ലിവെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഡല്‍ഹി ഐഐടിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയുമാണ് അലന്‍ സ്റ്റാന്‍ലി.

Exit mobile version