ജോലി ചെയ്യുന്ന ഓഫീസില്‍ നിന്നും 25 കിലോ സ്വര്‍ണ്ണം കവര്‍ന്ന യുവാവും സംഘവും പിടിയില്‍

ന്യൂഡല്‍ഹി: ജോലി ചെയ്യുന്ന ഓഫീസിലെ 25 കിലോ സ്വര്‍ണം കവര്‍ന്ന യുവാവും സംഘവും പോലീസ് പിടിയില്‍. ഡല്‍ഹി സ്വദേശികളായ ഭാരത് നത്മല്‍ സോണി(30), സചിന്‍ ഷിന്‍ഡെ(39), ശ്രാവണ്‍(39) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സ്വര്‍ണം നഷ്ടപ്പെട്ടയാളുടെ കരോള്‍ഭാഗില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലെ ഹെഡാണ് സോണി. ഹെഡ് ഓഫീസില്‍നിന്ന് ചാന്ദ്നിചൗക്കില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയ 25 കിലോ സ്വര്‍ണ്ണമാണ് ഇയാള്‍ മോഷ്ടിച്ചത്. തുടര്‍ന്ന് ഇയാളും സംഘവും സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരാണ് ഇതിന് പിന്നില്‍ എന്ന് പോലീസ് കണ്ടെത്തി. ഇതോടെ പോലീസ് ഇവര്‍ക്ക് നേരെ നീങ്ങുകയായിരുന്നു. പ്രതികള്‍ രാജ്യത്തിന്റെ വിവധ ഭാഗങ്ങളിലായി താമസിക്കുന്നതായി പോലീസ് തിരിച്ചറിഞ്ഞു. സോണിയെയും ഷിന്‍ഡെയെയും രാജസ്ഥാനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ശ്രാവണിനെ ഡല്‍ഹിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

മോഷ്ടിച്ച സ്വര്‍ണ്ണം വിവിധ ജ്വല്ലറികളില്‍ വിറ്റെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി. ഐപിഎല്‍ വാതുവെപ്പില്‍ ഭീമമായ പണം നഷ്ടപ്പെട്ടെന്നും അതുകൊണ്ടാണ് സ്വര്‍ണ്ണം മോഷ്ടിച്ചതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.

Exit mobile version