യാത്രാ പാസ് ഇല്ല, എങ്കില്‍ ടിക്കറ്റെടുക്കണമെന്ന് ആവശ്യം; തമിഴ്‌നാട് സര്‍ക്കാര്‍ ബസിലെ കണ്ടക്ടറെ പോലീസുകാര്‍ തല്ലിചതച്ചു

സംഭവം വൈറലായതിനെ തുടര്‍ന്ന് നാഗര്‍കോവില്‍ എസ്പി അരുണ്‍ ശക്തികുമാര്‍ അന്വേഷണത്തിനു ഉത്തരവിട്ടു.

നാഗര്‍കോവില്‍: ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടതിന് ബസ് കണ്ടക്ടറെ തല്ലിചതച്ച് പോലീസ് ഉദ്യോഗസ്ഥര്‍. നാഗര്‍കോവിലിലാണ് അക്രമം നടന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ ബസിലെ കണ്ടക്ടറെയാണ് പോലീസ് മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹയാത്രികരാണ് പകര്‍ത്തിയത്. ഇതോടെയാണ് ക്രൂരത പുറംലോകം അറിഞ്ഞത്.

തിരുനവല്‍വേലി ബസ് സ്റ്റാന്‍ഡില്‍ നിന്ന് നാഗര്‍കോവിലേക്കു പോകുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ബസിലെ യാത്രക്കാരായിരുന്നു പോലീസുകാര്‍. യാത്ര പാസ് കാണിക്കാന്‍ തയാറാകത്തിനെ തുടര്‍ന്ന് കണ്ടക്ടര്‍ രമേശ് ടിക്കറ്റ് നല്‍കുകയായിരുന്നു. ഇത് ഉദ്യോഗസ്ഥരെയും പ്രകോപിപ്പിച്ചു. ശേഷം കണ്ടക്ടറെ മര്‍ദ്ദിക്കുകയായിരുന്നു.

സംഭവം വൈറലായതിനെ തുടര്‍ന്ന് നാഗര്‍കോവില്‍ എസ്പി അരുണ്‍ ശക്തികുമാര്‍ അന്വേഷണത്തിനു ഉത്തരവിട്ടു. സായുധസേനയിലെ മഹേഷിനെയും തമിലരശനെയും രാത്രി തന്നെ സസ്‌പെന്റ് ചെയ്തു. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ഇരുവരെയും രാവിലെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

Exit mobile version