രണ്ടര വയസുകാരിയെ അച്ഛന്‍ പുഴയിലൊഴുക്കി

ഗുവാഹത്തി: മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം രണ്ടര വയസ്സുകാരിയെ അച്ഛന്‍ പുഴയിലൊഴുക്കി.
കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. ബക്‌സ ജില്ലയിലെ ലഹാപാര ജില്ലയിലാണ് നാടിനെ നടക്കിയ സംഭവം.

പെണ്‍കുട്ടിയുടെ അച്ഛനായ ബീര്‍ബല്‍ ബോഡോവാണ് കുഞ്ഞിനെ പുഴയിലൊഴുക്കിയത്.
രോഗം മാറാന്‍ വേണ്ടിയാണ് കുഞ്ഞിനെ പുഴയിലൊഴുക്കിയത് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. മന്ത്രിവാദിയുടെ നിര്‍ദ്ദേശപ്രകാരം ആയിരുന്നെന്നും ഇയാള്‍ പറഞ്ഞു.

ഇയാള്‍ക്ക് 20 ദിവസമായി രോഗം തുടരുന്നു. പലയിടത്തും ചികിത്സത്തേടി. എന്നാല്‍ രോഗം ഭേദമായില്ല. പിന്നെ അസൂഖം മാറാന്‍ ഇയാള്‍ മന്ത്രവാദിയെ സമീപിക്കുകയായിരുന്നു. ഇവിടെ നിന്നാണ് രോഗം മാറണമെങ്കില്‍ പെണ്‍കുട്ടിയെ പുഴയിലൊഴുക്കണുമെന്ന് മന്ത്രവാദി പറഞ്ഞത്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ചയാണ് ഇയാള്‍ കുഞ്ഞുമായി പുറത്തുപോയത്. തിരിച്ചെത്തിയപ്പോള്‍ കുഞ്ഞ് ഉണ്ടായിരുന്നില്ല.
വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ തന്റെ രോഗം മാറാനായി പുഴയില്‍ ഒഴുക്കിയെന്നായിരുന്നു മറുപടി. മന്ത്രവാദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇയാള്‍ കുട്ടിയെ പുഴയിലൊഴുക്കിയതെന്ന് സംശയമുണ്ട്.
സംഭവത്തില്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് വരുകയാണ്.

Exit mobile version