നടുറോഡില്‍ അക്രമാസക്തനായ സല്‍മാന്‍ ഖാന്റെ മുന്‍ ബോഡിഗാര്‍ഡിനെ പോലീസ് കീഴടക്കിയത് മീന്‍ വലയും കയറും ഉപയോഗിച്ച്!

സല്‍മാന്‍ ഖാന്റെ മുന്‍ ബോര്‍ഡിഗാര്‍ഡായിരുന്ന അനസ് ഖുറേഷി കണ്ണില്‍ക്കണ്ടവരെയെല്ലാം തല്ലുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കുനേരെ കല്ലെറിയുകയും കൈയ്യില്‍ കിട്ടിയ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കാറുകള്‍ തകര്‍ക്കുകയും ചെയ്യുകയായിരുന്നു.

ഉത്തര്‍പ്രദേശ്: പൊതുനിരത്തില്‍ ആക്രമാസക്തനായി നഗരവാസികളെ പരിഭ്രാന്തി സൃഷ്ടിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുന്‍ മുന്‍ ബോഡിഗാര്‍ഡ്. വ്യാഴാഴ്ച മൊറാദാബാദിലാണ് സംഭവം അരങ്ങേറിയത്.

സല്‍മാന്‍ ഖാന്റെ മുന്‍ ബോര്‍ഡിഗാര്‍ഡായിരുന്ന അനസ് ഖുറേഷി കണ്ണില്‍ക്കണ്ടവരെയെല്ലാം തല്ലുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കുനേരെ കല്ലെറിയുകയും കൈയ്യില്‍ കിട്ടിയ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കാറുകള്‍ തകര്‍ക്കുകയും ചെയ്യുകയായിരുന്നു.

അസാമാന്യ കരുത്തുള്ള അനസ് ഖുറേഷിയെ ആളുകള്‍ തടയാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. പിന്നീട് പോലീസെത്തി ഇയാളെ മീന്‍പിടിക്കുന്ന വലയും കയറും ഉപയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.

പത്ത് ദിവസം മുമ്പാണ് ബോഡി ബില്‍ഡറായ അനസ് ഖുറേഷി സ്വദേശമായ മൊറാദാബാദിലെത്തിയത്. നാട്ടില്‍ നടന്ന ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയതില്‍ ഇയാള്‍ നിരാശനായിരുന്നു. തുടര്‍ന്ന് അമിതമായി സ്റ്റിറോയിഡ് ഉപയോഗിച്ചു.

സ്റ്റിറോയിഡിന്റെ അമിത ഉപയോഗമാണ് ഇയാളുടെ മാനസിക നില തെറ്റാനും ആക്രമാസക്തനാകാനും കാരണമെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഇയാളെ മുഗള്‍പുര പോലീസ് അറസ്റ്റ് ചെയ്തു.

രണ്ട് വര്‍ഷം മുമ്പ് ഇയാള്‍ സല്‍മാന്‍ ഖാന്റെ അംഗരക്ഷകരില്‍ ഒരാളായിരുന്നു. ഇപ്പോല്‍ മഹാരാഷ്ട്രയിലെ മന്ത്രിയുടെ സ്വകാര്യ അംഗരക്ഷകനാണ്. മുമ്പ് ബലാത്സംഗക്കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Exit mobile version