സ്ത്രീകള്‍ക്ക് സ്ഥിരമായി അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നയാള്‍ പിടിയില്‍

ന്യൂഡല്‍ഹി: സ്ത്രീകളെ ഫോണില്‍ വിളിച്ചും മെസ്സേജ് അയച്ചും ശല്യം ചെയ്യുന്നയാള്‍ പോലീസ് പിടിയില്‍. വിജയ്കുമാര്‍ ഗുപ്തയെന്നയാളാണ് രാജ്യത്തിലുടനീളമുള്ള സ്ത്രീകള്‍കളെ ഫോണിലൂടെയും മറ്റും ശല്യം ചെയ്യുന്നത്. ഇയാളെ മുംബൈ പോലീസ് ഹരിയാനയില്‍ വെച്ചാണ് അറസ്റ്റ്‌ചെയ്യ്തത്.

ഗുരുഗ്രാമിലെ ഒരു സ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാരനാണ് 35കാരനായ ഗുപ്ത. സ്ത്രീകള്‍ക്ക് അശ്ലീലസന്ദേശങ്ങള്‍ അയക്കുക ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുക എന്നത് ഇയാളുടെ സ്ഥിരം പരിപാടിയാണ്. മാത്രമല്ല പല സ്ത്രീകളെയും പലതും പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. സംഭവം പോലീസില്‍ അറിയിച്ചാല്‍ ഭവിഷത്ത് അനുഭവിക്കേണ്ടിവരുമെന്നും ഇയാള്‍ സ്ത്രീകളെ ധരിപ്പിച്ചു.

പിന്നീട് ഒരു യുവതി നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷ്ണത്തിലാണ് ഗുപ്ത കുടുങ്ങിയത്. ഓഗസ്റ്റ് 30നാണ് ഇയാള്‍ക്ക് നേരെ പരാതി പോയത്. ജൂലൈ 29 മുതല്‍ ഒരാള്‍ തുടര്‍ച്ചയായി തന്നെ ഫോണില്‍ വിളിച്ച് അശ്ലീലം പറയുന്നുവെന്ന് യുവതി പരാതി നല്‍കിയിരുന്നു. ഇയാള്‍ വിവാഹിതനാണെന്നും ഈ ബന്ധത്തില്‍ കുട്ടികളുണ്ടെന്നും പോലീസ് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഫോണ്‍ നമ്പര്‍ ട്രാക്ക് ചെയ്തതിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. പോലീസിന്റെ അന്വേഷണത്തില്‍ ആ മൊബൈല്‍ നമ്പറിന്റെ ഉടമയില്‍ നിന്ന് സിംകാര്‍ഡ് മോഷണം പോയതായി വ്യക്തമായി. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഗുപ്ത പിടിയിലാവുന്നത്.

സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച് സിംകാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ സ്ത്രീകളെ വിളിക്കാര്‍ എന്നും പ്രതി പോലീസിനോട് പറഞ്ഞു. താന്‍ ജോലി ചെയ്യുന്ന സ്ഥാനപത്തിലെ സ്ത്രീകളെ ഇത്തരത്തില്‍ വിളിച്ചിട്ടുണ്ടെന്നും ഗുപ്ത പോലീസിനോട് പറഞ്ഞു. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്യ്തത്.

Exit mobile version