തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖറിന്റെ വീട്ടിലെ പട്ടി ചത്തു; മൃഗഡോക്ടര്‍ക്കെതിരെ കേസ്

കെ ചന്ദ്രശേഖറിന്റെ വസതിയിലെ വര്‍ത്തുനായ്ക്കളെ പരിപാലിക്കുന്ന ആസിഫ് അലി ഖാന്‍ എന്നയാളുടെ പരാതിയിലാണ് നടപടി.

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖറിന്റെ വീട്ടിലെ പട്ടി ചത്ത സംഭവത്തില്‍ മൃഗഡോക്ടര്‍ക്കെതിരെ കേസെടുത്തു. ചന്ദ്രശേഖറിന്റെ വീട്ടിലെ ഹസ്‌കി എന്ന പട്ടി ചത്ത സംഭവത്തിലാണ് മൃഗഡോക്ടര്‍ക്കെതിരെ കേസ് എടുത്തത്. കുറ്റകരമായ അനാസ്ഥയ്ക്കാണ് കേസെടുത്തിരിക്കുന്നത്. മൃഗഡോക്ടര്‍ ബുധനാഴ് ഇന്‍ജക്ഷന്‍ നല്‍കിയതിന് ശേഷമാണ് 11 മാസം പ്രായമുള്ള ഹസ്‌കി എന്ന പട്ടി ചത്തത്.

കെ ചന്ദ്രശേഖറിന്റെ വസതിയിലെ വര്‍ത്തുനായ്ക്കളെ പരിപാലിക്കുന്ന ആസിഫ് അലി ഖാന്‍ എന്നയാളുടെ പരാതിയിലാണ് നടപടി. ഡോക്ടറുടെയും ക്ലിനിക് ഇന്‍ ചാര്‍ജിന്റെയും അനാസ്ഥമൂലമാണ് മരണമെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സംഭവത്തെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രിക്ക് ഇതിന്റെ പകുതി സ്‌നേഹം സംസ്ഥാനത്തെ കുട്ടികളോടുണ്ടായിരുന്നെങ്കില്‍ ഇത്രയും കുട്ടികള്‍ ഡങ്കു ബാധിച്ച് മരിക്കില്ലായിരുന്നുവെന്ന് ബിജെപി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ച മാത്രം ഏകദേശം 3000 പേരാണ് ഡങ്കു ബാധിച്ച് ചികിത്സ തേടിയത്.

Exit mobile version