കേന്ദ്ര സര്‍ക്കാര്‍ നടപടി കാശ്മീരി പെണ്‍കുട്ടികളും അംഗീകരിക്കുന്നു; വീഡിയോ പങ്കുവെച്ച് ബിജെപി ജനേതാവ് രാം മാധവ്, വ്യാജമെന്ന് സോഷ്യല്‍മീഡിയ

തലയില്‍ ഷോള്‍ ഇട്ട് 'അസ് ലാമു അലൈക്കും' എന്ന് പറഞ്ഞുകൊണ്ടാണ് യുവതി വീഡിയോയില്‍ സംസാരം ആരംഭിച്ചത്.

ന്യൂഡല്‍ഹി: കാശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി കാശ്മീരി പെണ്‍കുട്ടികളും അംഗീകരിക്കുന്നുവെന്ന അവകാശവാദവുമായി ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്. നടപടിയെ പിന്തുണച്ച് കൊണ്ട് പെണ്‍കുട്ടി പറയുന്ന വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു രാം മാധവിന്റെ ട്വീറ്റ്.

മോഡി സര്‍ക്കാരിന്റെ ഈ തീരുമാനം വളരെ നല്ലതാണെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ വളരെ പെട്ടെന്ന് തന്നെ ട്വിറ്ററിലൂടെ പ്രചരിക്കുകയും ചെയ്തു. തലയില്‍ ഷോള്‍ ഇട്ട് ‘അസ് ലാമു അലൈക്കും’ എന്ന് പറഞ്ഞുകൊണ്ടാണ് യുവതി വീഡിയോയില്‍ സംസാരം ആരംഭിച്ചത്. മോഡി സര്‍ക്കാറിന്റെ ഈ തീരുമാനം കൊണ്ട് കാശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആകുമെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു.

അതുപോലെ തന്നെ നല്ല വിദ്യാഭ്യാസ കേന്ദ്രങ്ങളും ജോലി സാധ്യതകളും ഇതിലൂടെ കാശ്മീരില്‍ ഉണ്ടാകുമെന്നും പെണ്‍കുട്ടി പറയുന്നുണ്ട്. എന്നാല്‍ വീഡിയോ വ്യാജമെന്ന് പറഞ്ഞ് സോഷ്യല്‍മീഡിയയും രംഗത്തെത്തി. ഈ പെണ്‍കുട്ടി കാശ്മീരി മുസ്ലിം യുവതി അല്ലെന്നും വ്യാജയാണെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. ‘Suhani Yana Mirchandani’ എന്നാണ് പെണ്‍കുട്ടിയുടെ പേര് എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാശ്മീരിലെ സോനാമര്‍ഗ് സ്വദേശിയാണെന്നും ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Exit mobile version