ആംബുലന്‍സ് നല്‍കിയില്ല; മരിച്ച കുട്ടിയുടെ മൃതദേഹവുമായി അച്ഛന്‍ നടന്നത് മണിക്കൂറുകളോളം

പട്‌ന: ആംബുലന്‍സ് നല്‍കാത്തതിനെത്തുടര്‍ന്ന് മരിച്ച കുട്ടിയുടെ മൃതദേഹവുമായി അച്ഛന്‍ നടന്നത് മണിക്കൂറുകളോളം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജില്ലയായ നളന്ദയിലാണു മനുഷ്യത്വരഹിതമായ സംഭവമുണ്ടായത്.

ആശുപത്രിയില്‍ നിന്ന് മരിച്ച കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെത്തിക്കാന്‍ ആംബുലന്‍സ് ആവശ്യമായി വന്നു. എന്നാല്‍ പണമില്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കിയില്ല. തുടര്‍ന്ന് അച്ഛന്‍ മൃതദേഹം തോളിലേറ്റി നടക്കുകയായിരുന്നു.

മണിക്കൂറുകള്‍ കഴിഞ്ഞാണ് മൃതദേഹവുമായി അച്ഛന്‍ ഗ്രാമത്തില്‍ എത്തിയത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജില്ലയായ നളന്ദയിലാണു സംഭവം. പഹര്‍പുര്‍ സാഗര്‍ സീത ഗ്രാമവാസിയാണ് മരിച്ച കുട്ടി. ഇത് പിന്നീട് വാര്‍ത്തയായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ജില്ലാ മജിസ്‌ട്രേട്ടിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version