പ്രശസ്ത ചലച്ചിത്ര-നാടക നടി പുന്നശ്ശേരി കാഞ്ചന അന്തരിച്ചു

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നാടകത്തിലൂടെയാണ് കാഞ്ചന തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. ഇക്കാലയളവില്‍ തന്നെ 50 ഓളം നാടകട്രൂപ്പുളിലായി 1500 ഓളം നാടകങ്ങളിലും ഉദയ, മെറിലാന്‍ഡ് സിനിമാ ട്രൂപ്പുകളുടേതടക്കം നൂറോളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്

തുറവൂര്‍: മുതിര്‍ന്ന ചലചിത്രനാടക നടിയും സംസ്ഥാന അവാര്‍ഡ് ജേതാവുമായ പുന്നശ്ശേരി കാഞ്ചന(89) അന്തരിച്ചു. അമ്പതുകളിലും അറുപതുകളിലും മലയാളസിനിമകളില്‍ പ്രമുഖ വേഷങ്ങള്‍ ചെയ്ത നടിയായ കാഞ്ചന വാര്ധക്യകാലരോഗങ്ങളില്‍ പെട്ട് ചികിത്സയിലായിരുന്നു.

സംസ്‌ക്കാരം വെളളിയാഴ്ച്ച പകല്‍ രണ്ടിന് പട്ടണക്കാട് പുന്നശ്ശേരിയിലെ വീട്ടുവളപ്പില്‍ നടക്കും. കാഞ്ചന തന്റെ 15-ാം വയസു തൊട്ടാണ് നാടകവേദിയില്‍ എത്തിയത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നാടകത്തിലൂടെയാണ് കാഞ്ചന തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. ഇക്കാലയളവില്‍ തന്നെ 50 ഓളം നാടകട്രൂപ്പുളിലായി 1500 ഓളം നാടകങ്ങളിലും ഉദയ, മെറിലാന്‍ഡ് സിനിമാ ട്രൂപ്പുകളുടേതടക്കം നൂറോളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

പ്രേം നസീര്‍, സത്യന്‍,തിക്കുറിശ്ശി, കൊട്ടക്കാരക്കര, മധു, ബിജു മേനോന്‍, മഞ്ജു വാര്യര്‍, പ്രിയാമണി തുടങ്ങിയവരുടെ ചിത്രങ്ങളില്‍ വേഷമിട്ടു. 2016ല്‍ പുറത്തിറങ്ങിയ ഓലപ്പീപ്പിയിലൂടെ മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം സ്വന്തമാക്കി. പരേതനായ നടന്‍ കുണ്ടറ ഭാസിയാണ് ഭര്‍ത്താവ്. മക്കള്‍: പരേതനായ പ്രദീപ്,പ്രേംലാല്‍. മരുമക്കള്‍: ഷീന, രജിമോള്‍.

Exit mobile version