ഏകമകളുടെ വിവാഹത്തിനായി ഒരുക്കിയ പന്തല്‍ മരണ പന്തലായി മാറി; ബന്ധുക്കളെയും നാടിനെ സങ്കടത്തിലാഴ്ത്തി അപകടമരണം

ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ നടുക്കിയ അപകമരണത്തിന്റെ വാര്‍ത്തയാണ് കരിങ്ങാംതുരുത്ത് ഗ്രാമത്തില്‍ നിന്ന് പുറത്ത് വരുന്നത്. എന്നാല്‍ വീട്ടമ്മയുടെ മരണത്തെക്കുറിച്ച് പല ഊഹാപോഹങ്ങളാണ് ഉയരുന്നത്

കരുമാല്ലൂര്‍: ഏകമകളുടെ വിവാഹത്തിന് കെട്ടിയ പന്തലില്‍ പിറ്റേദിവസം അമ്മയുടെ ചേതനയറ്റ ശരീരം. ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ നടുക്കിയ അപകമരണത്തിന്റെ വാര്‍ത്തയാണ് കരിങ്ങാംതുരുത്ത് ഗ്രാമത്തില്‍ നിന്ന് പുറത്ത് വരുന്നത്. എന്നാല്‍ വീട്ടമ്മയുടെ മരണത്തെക്കുറിച്ച് പല ഊഹാപോഹങ്ങളാണ് ഉയരുന്നത്.

ഞായറാഴ്ച വൈകീട്ടാണ് കരിങ്ങാംതുരുത്ത് കരിപ്പക്കാട്ടില്‍ സുരേഷും ഭാര്യ രമയും വാഹനാപകടത്തില്‍ പൊട്ടത്. മകളുടെ വിവാഹദിനത്തില്‍ ഭര്‍ത്തൃവീട്ടിലെ വിരുന്നില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആലങ്ങാട് പഞ്ചായത്തോഫീസിനു സമീപം ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. സമീപത്ത് പന്തുകളിച്ചുകൊണ്ടിരുന്നവരാണ് ആദ്യം ഓടിയെത്തിയത്.

ആ സമയം സുരേഷ് ബൈക്കില്‍നിന്ന് വീണ് റോഡരികില്‍ കിടക്കുന്നതാണ് കണ്ടത്. പെട്ടന്ന് നാട്ടുകാര്‍ സുരേഷിനെ ആശുപത്രിയിലെത്തിക്കാന്‍ വണ്ടിയില്‍ കയറ്റിയപ്പോഴാണ് സുരേഷ് ഭാര്യ രമയും അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന വിവരം രക്ഷിക്കാനെത്തിയവരെ അറിക്കുന്നത്.

രമ സമീപത്തെ കുറ്റിക്കാട്ടില്‍ തെറിച്ച് വീണ് കിടക്കുകയായിരുന്നു. പിന്നീട് ഇരുവരേയും ആശുപത്രിയിലാക്കി. തിങ്കളാഴ്ച രാവിലെയാണ് രമ മരിച്ചത്.

Exit mobile version