ദിനം പ്രതി ലക്ഷകണക്കിന് പാതി വിരിഞ്ഞ ക്രാക്ക്ഡ് മുട്ടകള്‍ കേരളത്തില്‍ എത്തുന്നുണ്ടെന്ന് തെളിവുകള്‍

രക്തം നിറഞ്ഞ പാതിവിരിഞ്ഞ മുട്ടകള്‍ സംസ്ഥാനത്തേക്കു ദിനം പ്രതി കയറ്റി അയയ്ക്കുന്നുണ്ടെന്നാണ് ഉദുനല്‍പ്പേട്ടിലെ മുട്ട മൊത്തക്കച്ചവടക്കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 21 ദിവസം ഹാച്ചറിയില്‍ വച്ചിട്ടും വിരിയാത്ത മുട്ടകളാണു ക്രാക്ക്ഡ് മുട്ടയെന്ന പേരില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നതെന്നും കച്ചവടക്കാരന്‍ പറഞ്ഞു

മലപ്പുറം: ഉപയോഗിക്കാനാവാത്ത ക്രാക്ക്ഡ് മുട്ട ഭക്ഷിക്കുന്നതു ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നു ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന കര്‍ശനമാക്കിയാല്‍ ക്രാക്ക്ഡ് മുട്ടയുടെ കേരളത്തിലേക്കുള്ള വരവു നിയന്ത്രിക്കാനാവും. പൊട്ടിയ മുട്ടയും കേടായ മുട്ടയും ഭക്ഷിക്കുമ്പോള്‍ അതോടൊപ്പം ബാക്ടീരിയയും അകത്താവും. ഗുരുതര സ്വഭാവമുള്ള ടൈഫോയിഡ് പടര്‍ത്താന്‍ ഈ മുട്ട കാരണമായേക്കാമെന്നു മണിപ്പാലിലെ വൈറോളജി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും മുട്ട വഴി രോഗങ്ങള്‍ പടര്‍ന്നതിനു തെളിവു ലഭിച്ചതോടെ വിശദമായ തുടര്‍പഠനങ്ങളും നടന്നു. എന്നാല്‍ ലാഭം മാത്രം ലക്ഷ്യമിട്ടു കേരളത്തില്‍ വില്‍പന നടത്തുന്ന ക്രാക്ക്ഡ് മുട്ടയെക്കുറിച്ചു ജാഗ്രതയ്‌ക്കൊപ്പം കൂടുതല്‍ പരിശോധനകളും വേണമെന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്.

സാധാരണ മുട്ടയുടെ വില അഞ്ചു രൂപയാണെങ്കില്‍ ക്രാക്ക്ഡ് മുട്ട ഒന്നര രൂപയ്ക്കു ലഭിക്കും. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണു കേരളത്തിലേക്കു ദിവസവും ലക്ഷക്കണക്കിനു ക്രാക്ക്ഡ് മുട്ട എത്തുന്നത്. പേരിനുപോലും പരിശോധനയില്ലാത്തത് പഴകിയ, ക്രാക്ക്ഡ് മുട്ട വില്‍പനയ്‌ക്കെത്തിക്കുന്നവര്‍ക്കും ഭക്ഷണത്തില്‍ ചേര്‍ത്തു വില്‍ക്കുന്നവര്‍ക്കും സഹായകമാണ്. പാതിവിരിഞ്ഞ മുട്ടകള്‍ വിപണിയില്‍ പെരുകുന്നു തമിഴ്‌നാട്ടിലെ ഹാച്ചറികളില്‍നിന്ന് ഒഴിവാക്കുന്ന പാതിവിരിഞ്ഞ മുട്ടകള്‍ സംസ്ഥാനത്തെ മുട്ട വിപണിയില്‍ പെരുകുകയാണ്. ബേക്കറി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന മുട്ടകള്‍ കൊള്ള ലാഭം മാത്രം ലക്ഷ്യമിട്ടാണു വിപണിയിലെത്തിക്കുന്നത്.

രക്തം നിറഞ്ഞ പാതിവിരിഞ്ഞ മുട്ടകള്‍ സംസ്ഥാനത്തേക്കു ദിനം പ്രതി കയറ്റി അയയ്ക്കുന്നുണ്ടെന്നാണ് ഉദുനല്‍പ്പേട്ടിലെ മുട്ട മൊത്തക്കച്ചവടക്കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 21 ദിവസം ഹാച്ചറിയില്‍ വച്ചിട്ടും വിരിയാത്ത മുട്ടകളാണു ക്രാക്ക്ഡ് മുട്ടയെന്ന പേരില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നതെന്നും കച്ചവടക്കാരന്‍ പറഞ്ഞു. ഒപ്പം തോടിനു ചെറിയ പൊട്ടല്‍ വന്ന മുട്ടകളും ഈ ഗണത്തില്‍ വരും. ബേക്കറികളില്‍ കേക്കും മറ്റും ഉണ്ടാക്കാന്‍ ഏറിയ പങ്ക് വ്യാപാരികളും ഉപയോഗിക്കുന്നതു ക്രാക്ക്ഡ് മുട്ടയെന്ന പാതിവിരിഞ്ഞ മുട്ടകളാണെന്നും വെളിപ്പെടുത്തി. പ്രതിദിനം ലക്ഷക്കണക്കിനു ക്രാക്ക്ഡ് മുട്ടകള്‍ സംസ്ഥാനത്തെ മുട്ട വിപണിയിലെത്തുന്നുണ്ട്. പ്രതിദിനം ആയിരം മുട്ടയെങ്കിലും ഉപയോഗിക്കേണ്ടി വരുന്ന ബേക്കറികള്‍ക്കു ക്രാക്ക്ഡ് മുട്ട ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന ലാഭം അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍.

Exit mobile version