ദുബായിയില്‍ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം; മൂന്നുപേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

അവധിയാഘോഷിക്കാന്‍ ദുബായിലെത്തിയ മലയാളി വാഹനാപകടത്തില്‍ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവധിയാഘോഷിച്ച് മടങ്ങുന്നതിനിടെ ദേഹത്തേക്ക് വാഹനം പാഞ്ഞുകയറുരകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

കായംകുളം സ്വദേശി സുരേഷ് ബാബുവിന്റെ മകന്‍ രാജേഷ് ബാബു (കണ്ണന്‍31) ആണ് മരിച്ചത്. മാവേലിക്കര സ്വദേശി വിനു എ.തോമസ് (28), അനുരാജ് (32), സിബി (30) എന്നിവരെ ഗുരുതര പരുക്കുകളോടെ ദുബായ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച പുലര്‍ച്ചയാണ് അപകടം. ദുബായ്അല്‍ഐന്‍ റോഡിന് സമീപത്ത് വെച്ചായിരുന്നു അപകടം. റോഡിന് കുറുകെ മാന്‍ ഓടിയതിനെ തുടര്‍ന്ന് ഒരു വാഹനം അപകടത്തില്‍പ്പെടുകയും ഇതു നോക്കാന്‍ തങ്ങളുടെ കാര്‍ നിര്‍ത്തി ചെന്ന കണ്ണനും മറ്റു മൂന്നു പേര്‍ക്കും നേരെ മറ്റൊരു വാഹനം പാഞ്ഞ് കയറുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

അല്‍ഐനിലെ ഒരു സ്വകാര്യ കെട്ടിട നിര്‍മാണ കരാര്‍ കമ്പനിയിലെ ജീവനക്കാരാണ് നാലു പേരും. വിനു എ.തോമസിന്റെ തലയ്ക്കാണ് പരുക്കേറ്റതെന്ന് സഹോദരന്‍ അജീഷ് പറഞ്ഞു.

Exit mobile version