സഫലമാവാത്ത സ്വപ്നങ്ങളുമായി സേതുമാധവന്‍ യാത്ര തുടങ്ങിയിട്ട് 30 വര്‍ഷം

മോഹന്‍ലാല്‍ എന്ന നടനെ മലയാളികളുടെ ചേതനയോട് ഇത്രത്തോളം ചേര്‍ത്തുനിര്‍ത്തിയ മറ്റൊരു കഥാപാത്രം ഉണ്ടാകില്ല. 1989 പുറത്തിറങ്ങിയ ചിത്രം കിരീടം പ്രക്ഷക ഹ്യദയത്തില്‍ തുളച്ച് കയറിയ സിനിമയായിരുന്നു.

ഒരു പോലീസ് കോണ്‍സ്റ്റബിളായി ചിത്രത്തില്‍ വേഷമിട്ട തിലകന്റെ മകനായ സേതുമാധവന്‍ എന്ന യുവാവിന്റെ കഥയാണ് കിരീടം എന്ന സിനിമയില്‍ പ്രധാനമായും പ്രതിപാദിക്കുന്നത്. തന്റെ അച്ഛന്റെ ആഗ്രഹം പോലെ ഒരു പോലീസ് ഇന്‍സ്‌പെക്ടറാകണം എന്നതാണ് സേതുമാധവന്റെയും ആഗ്രഹം. പക്ഷേ വിധി ഇതിനനുവധിക്കുന്നില്ല.

മറുവാക്കു കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ സേതു വിധി തെളിച്ച വഴിയിലൂടെ സഞ്ചാരം തുടങ്ങിയത് 1989 ജൂലായ് ഏഴിനാണ്. സേതുമാധവന്‍ വീടുവിട്ട് ഇറങ്ങിയിട്ട് 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. കോടതി വെറുതെ വിട്ടാലും സാഹചര്യങ്ങള്‍ സമ്മാനിച്ച ജീവപര്യന്തം അയാള്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ടാകണം. സഫലമാകാത്ത സ്വപ്നങ്ങളുമായി വിജനമായ തെരുവുകളിലൂടെയും ഏകാന്തമായ പാതിരാവുകളിലൂടെയും അലഞ്ഞുതിരിയുന്നുണ്ടാകണം.

Exit mobile version