വര്‍ഷങ്ങള്‍ക്ക് മുമ്പ് മനസില്‍ കുറിച്ചിട്ടു ഈ ചുണക്കുട്ടന്മാര്‍ സിനിമയ്ക്ക് വേണ്ടി ഉള്ളവരാണ്.. തന്റെ കണക്കൂട്ടലുകള്‍ തെറ്റിയില്ല; സിനിമയില്‍ ഇടം നേടിയ പഞ്ചപാണ്ഡവരെ കുറിച്ച് പ്രതാപ് പോത്തന്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രതാപ് പോത്തന്‍ മനസില്‍ കുറിച്ചിട്ട ചുണക്കുട്ടന്മാര്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹം പറയുന്നു.. തെറ്റിയില്ല എന്റെ തീരുമാനം.

‘നാളയ ഇയക്കുണര്‍’ (നാളത്തെ സംവിധായകര്‍) എന്ന ഒരു റിയാലിറ്റി ഷോയുടെ വിധികര്‍ത്താക്കളില്‍ ഒരാള്‍ ആയിരുന്നു പ്രതാപ് പോത്തന്‍. സിനിമ മാത്രം സ്വപ്നം കണ്ടു നടക്കുന്ന യുവതലമുറയ്ക്ക് പ്രോത്സാഹനമായിരുന്നു പരിപാടി. എന്നാല്‍ അന്ന് 5 പേരടങ്ങുന്ന ഒരു സംഘത്തെ അദ്ദേഹം നോട്ടമിട്ടിരുന്നു. സിനിമയില്‍ അവര്‍ക്ക് ഒരു ഭാവിയുണ്ടെന്നും സ്വന്തമായി ഇവര്‍ ഒരു സ്‌പേസ് കണ്ടെത്തുമെന്നും അദ്ദേഹം മനസില്‍ കുറിച്ചു.

എന്നാല്‍ ആ കണക്കൂട്ടലുകള്‍ തെറ്റിയില്ലെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നു. ആ സംഘത്തിലെ എല്ലാവരും ഇന്നു സിനിമയില്‍ തിളങ്ങുകയാണ്. ഇനി ആ സംഘത്തിലുണ്ടായിരുന്ന മിടുക്കന്മാരെ അറിയണ്ടേ..

ആ സംഘം ഇവരാണ്-കാര്‍ത്തിക് സുബ്ബരാജ്, ബോബി സിംഹ, വിജയ് സേതുപതി, രാജേഷ് മുരുഗേശന്‍, അല്‍ഫോണ്‍സ് പുത്രന്‍. കാര്‍ത്തിക് സുബ്ബരാജിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്ന് ആ റിയാലിറ്റി ഷോയില്‍ വിജയികളായത്. പ്രതാപ് പോത്തനാണ് ഈ ടീമിനെ തിരഞ്ഞെടുത്തതും. രജനികാന്തിനെ നായകനാക്കി കാര്‍ത്തിക് സംവിധാനം ചെയ്ത പേട്ട വലിയ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ പ്രതാപ് പോത്തന്റെ ഈ കുറിപ്പും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Exit mobile version