‘ യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ പുറത്താക്കി; കാരണം പോലും വെളിപ്പെടുത്തിയിരുന്നില്ല’ ; മാമാങ്കത്തില്‍ നിന്ന് പുറത്താക്കിയ ക്വീന്‍ താരം ധ്രുവന്‍ പ്രതികരിക്കന്നു

യാതൊരു മുന്നറിയിപ്പുകളുമില്ലാതെയാണ് ധ്രുവന്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു. ക്വീനിന്റെ എന്ന സിനിമയുടെ വിജയശേഷം മാമാങ്കത്തിനു വേണ്ടി ധ്രുവന്‍ മറ്റു ചിത്രങ്ങള്‍ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല

മലയാള സിനിമ ഒന്നടങ്കം കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ ചിത്രമാണ് മാമാങ്കം. എന്നാല്‍ മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചരിത്രമായ മാമാങ്കത്തില്‍ നിന്ന് ക്വീന്‍ താരം ധ്രുവനെ പുറത്താക്കിയതായാണ് റിപ്പോര്‍ട്ട്. മനോരമയാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

യാതൊരു മുന്നറിയിപ്പുകളുമില്ലാതെയാണ് ധ്രുവന്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു. ക്വീനിന്റെ എന്ന സിനിമയുടെ വിജയശേഷം മാമാങ്കത്തിനു വേണ്ടി ധ്രുവന്‍ മറ്റു ചിത്രങ്ങള്‍ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല. ചിത്രത്തിനായി കഠിനാദ്ധ്വാനം ചെയ്തും കളരി പഠിച്ചുമൊക്കെയായിരുന്നു ധ്രുവന്‍ തന്റെ ശരീരം യോദ്ധാക്കളുടേതിന് സമമാക്കിയെടുത്തത്. എന്നാല്‍ ചിത്രീകരണം പാതി വഴി പിന്നിട്ടപ്പോള്‍ ധ്രുവന്‍ ഒഴിവാക്കപ്പെടുകയായിരുന്നു.

നാല് അഞ്ച് ദിവസങ്ങള്‍ക്കു മുന്‍പാണ് ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കുകയാണെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ വിളിച്ചു അറിയിക്കുന്നതെന്നും തന്നെ ചിത്രത്തില്‍ നിന്ന് മാറ്റുന്നതിന്റെ കാരണം തനിക്കറിയില്ലെന്നും താന്‍ ചോദിച്ചിട്ടില്ലെന്നും ധ്രുവന്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു.

‘ സജീവ് പിളള എന്ന സംവിധായകന്റെ വര്‍ഷങ്ങള്‍ നീണ്ട സ്വപ്നമാണ് മാമാങ്കം. മാമാങ്കത്തില്‍ അഭിനയിക്കുന്നതിനു വേണ്ടി ഞാന്‍ എടുത്ത എഫര്‍ട്ട് വളരെയധികമാണ്. ജിമ്മില്‍ നിന്ന് കളരിയിലേയ്ക്ക് നിര്‍ത്താത്ത ഓട്ടമായിരുന്നു. മമ്മൂക്കയും സജീവ് സാറും വളരെയധികം എന്നെ പിന്തുണച്ചിരുന്നു. മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ പറ്റില്ലല്ലോയെന്നാണ് എന്റെ ഏറ്റവും വലിയ വിഷമം. എനിക്കു ലഭിച്ചത് മികച്ച അവസരമായിരുന്നു. കൈവിട്ടു പോകുമ്പോഴും പരിഭവങ്ങളോ പരാതികളോ ഇല്ല. ഒരു വര്‍ഷം ഞാന്‍ എടുത്ത എഫര്‍ട്ട് വെറുതയായി എന്ന ദുഖം മാത്രം’ – ധ്രുവന്‍ വെളിപ്പെടുത്തുന്നു.

Exit mobile version