തലൈവാ, യുആര്‍ഗ്രേറ്റ്..! രജനികാന്തിനെ കാണാന്‍ കേരളത്തില്‍ നിന്ന് വണ്ടി ഓടിച്ചുപോയി; ഇതാണ് എളിമയുടെ പര്യായം; ദളപതിയ്ക്ക് ബിഗ് സല്യൂട്ട്

ആവേശവും വിസ്മയവും നിറച്ച് യന്തിരന്റെ രണ്ടാം ഭാഗം 2.0 പടയോട്ടം ആരംഭിച്ചു. ആദ്യ ഷോയ്ക്ക് ശേഷം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് കിട്ടുന്നത്. അതേസയം തമിഴ് സൂപ്പര്‍താരം രജനിയെ കാണആന്‍ പോയ വിശേഷങ്ങളും അദ്ദേഹത്തിന്റെ എളിമയും വിശദീകരിക്കുകയാണ് യുവാവ്. ഈ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജിഎന്‍പിസി ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ പോയി കാത്തുനിന്ന അനുഭവമാണ് എഴുതിയിരിക്കുന്നത്.

പോയ്‌സ് ഗാര്‍ഡനിലെ വീടിനു മുന്നില്‍ ഞങ്ങളെ രണ്ടു പേരെയും കണ്ടപ്പോള്‍ തലൈവര്‍ തന്റെ സെക്യൂരിറ്റിയെ അരികില്‍ വിളിച്ചു ചോദിച്ചു ‘എന്താണ് അവര്‍ അവിടെ നില്‍ക്കുന്നത് അവര്‍ക്ക് എന്താണ് വേണ്ടെതെന്ന് ചോദിക്കൂ. ‘സര്‍, അവര്‍ കേരളത്തില്‍ നിന്നും അങ്ങയെ കാണാന്‍ വേണ്ടി ചെന്നൈ വരെ ബൈക്ക് ഓടിച്ചു വന്നതാണ്. കുറച്ച് ദിവസങ്ങളായി അങ്ങയെ കാണാന്‍ വേണ്ടി അവര്‍ പരിശ്രമിക്കുന്നു. സുരക്ഷാജീവനക്കാരന്റെ ഈ ഉത്തരത്തിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം…

പോയ്‌സ് ഗാര്‍ഡനിലെ വീടിനു മുന്നില്‍ ഞങ്ങളെ രണ്ടു പേരെയും കണ്ടപ്പോള്‍ തലൈവര്‍ തന്റെ സെക്യൂരിറ്റിയെ അരികില്‍ വിളിച്ചു ചോദിച്ചു ‘എന്താണ് അവര്‍ അവിടെ നില്‍ക്കുന്നത് ? അവര്‍ക്ക് എന്താണ് വേണ്ടെതെന്ന് ചോദിക്കൂ.’ ഒപ്പം ഞങ്ങളുടെ നേരെ നോക്കി അദ്ദേഹം പുഞ്ചിരി തൂകി. ‘സര്‍, അവര്‍ കേരളത്തില്‍ നിന്നും അങ്ങയെ കാണാന്‍ വേണ്ടി ചെന്നൈ വരെ ബൈക്ക് ഓടിച്ചു വന്നതാണ്. കുറച്ച് ദിവസങ്ങളായി അങ്ങയെ കാണാന്‍ വേണ്ടി അവര്‍ പരിശ്രമിക്കുന്നു. ഇപ്പോള്‍ ഇളവരശന്‍ സര്‍ ആണ് അപ്പോയിന്‍മെന്റ് കൊടുത്തത്. അങ്ങയെ കണ്ടിട്ട് വേണം അവര്‍ക്ക് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ എന്നാണ് പറയുന്നത്’. സെക്യൂരിറ്റി വിവരങ്ങളെല്ലാം തലൈവരോടു പറഞ്ഞു

‘അയ്യയ്യോ, എന്തിനാണ് അവരെ ഇത്രയും ബുദ്ധിമുട്ടിച്ചത്. ഈ വിവരം എന്നെ നേരത്തെ തന്നെ അറിയിക്കാമായിരുന്നില്ലേ ? ‘ ഇത് പറഞ്ഞുകൊണ്ട് സാക്ഷാല്‍ തലൈവര്‍ ഞങ്ങള്‍ക്ക് അരികിലേക്ക് നടന്നു വന്നു. ശേഷം ഞങ്ങളെ തോളോടു ചേര്‍ത്തു പിടിച്ചു. ‘എന്നെ കാണാന്‍ വേണ്ടി നിങ്ങള്‍ ഇത്രയും ബുദ്ധിമുട്ടിയ വിവരം എനിക്കു അറിയില്ലായിരുന്നു. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ തന്നെ വന്നു നിങ്ങളെ കൂട്ടിക്കൊണ്ടു പോകുമായിരുന്നു.’ തലൈവരുടെ വാക്കുകള്‍ കേട്ടപ്പോള്‍ മനസ്സില്‍ ഒരായിരം വട്ടം പറഞ്ഞു ‘ തലൈവാ….. you are great

Exit mobile version