‘എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ മോഡിക്കൊപ്പം പട്ടം പറത്തി കളിച്ചിട്ടുണ്ട്’; ഉണ്ണി മുകുന്ദന്‍

താന്‍ പണ്ട് ചെറുപ്പത്തില്‍ നരേന്ദ്ര മോഡിക്കൊപ്പം പട്ടം പറത്തി കളിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മലയാള സിനിമയുടെ മസിലളിയന്‍ ഉണ്ണി മുകുന്ദന്‍. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഉണ്ണി മുകുന്ദന്‍ വളര്‍ന്നതും പഠിച്ചതുമൊക്കെ ഗുജറാത്തിലെ അഹമ്മദാബാദിലാണ്.

‘എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ നരേന്ദ്ര മോഡിക്കൊപ്പം പട്ടം പറത്തി കളിച്ചിട്ടുണ്ട്. ഒരു കറുത്ത സ്‌കോര്‍പിയോ കാറിലാണ് അന്ന് അദ്ദേഹം വന്നത്. പിന്നീട് ഞാന്‍ പല തവണ അദ്ദേഹത്തെ കണ്ടപ്പോഴും വാഹനം കറുത്ത സ്‌കോര്‍പിയോ തന്നെയായിരുന്നു. മകരസംക്രാന്തി ഉത്സവത്തിന്റെ ഭാഗമായിട്ടാണ് അന്ന് പട്ടം പറത്തല്‍ നടന്നത്. കുട്ടികളുടെ ഉത്സവത്തില്‍ പങ്കെടുക്കാനാണ് അന്ന് മോഡി വന്നത്’ എന്നാണ് ഉണ്ണി മുകുന്ദന്‍ അഭിമുഖത്തില്‍ പറഞ്ഞത്.

അതേസമയം തന്നെ ഞങ്ങളുടെ തലമുറയില്‍പ്പെട്ടവര്‍ക്ക് രാഷ്ട്രീയ ബോധം സൃഷ്ടിക്കാന്‍ മോഡി വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും ആളുകളുമായി ഇടപഴകുന്നതില്‍ മോഡിക്ക് പ്രത്യേക കഴിവുള്ളതായി തോന്നിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ അഭിമുഖത്തില്‍ പറഞ്ഞു. ‘മാമാങ്കം’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്.

Exit mobile version