ജോലിക്ക് പോവുന്നത് തടയാന്‍ അയാള്‍ ഒരിക്കല്‍ ബാത്ത് റൂമില്‍ പൂട്ടിയിട്ടിരുന്നു; മുന്‍ കാമുകനില്‍ നിന്നുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നടി

ന്യൂഡല്‍ഹി: അടുത്തകാലത്തായി സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയപ്പെട്ട ബോളിവുഡ് നടിയാണ് കൊയേന മിത്ര. ഇപ്പോള്‍ താരം മുന്‍കാമുകനില്‍ നിന്നുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ്. ജോലിക്ക് പോവാതിരിക്കാനായി അയാള്‍ ഒരിക്കല്‍ തന്നെ അപ്പാര്‍ട്ട്മെന്റിലെ ബാത്ത് റൂമില്‍ പൂട്ടിയിട്ടെന്നും കൊയേന വെളിപ്പെടുത്തി. പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ നിന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.

റിയാലിറ്റി ഷോയില്‍ വെച്ച് ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ എന്നായിരുന്നു കൂടെയുണ്ടായിരുന്ന മത്സരാര്‍ത്ഥിയുടെ ചോദ്യം. ഇതിന് മറുപടിയായി ഇപ്പോള്‍ പ്രണയിക്കുന്നില്ലെന്നും എന്നാല്‍ കാമുകനില്‍ നിന്ന് നേരിട്ട ക്രൂരതകള്‍ വെളിപ്പെടുത്തുകയും ചെയ്തു.

തന്റെ മുന്‍കാമുകന്‍ തുര്‍ക്കിയില്‍ നിന്നുള്ള ആളായിരുന്നു. അയാള്‍ പൊസസീവ് ആയിരുന്നു എന്നും താരം പറഞ്ഞു. താന്‍ ജോലിക്ക് പോവുന്നത് തടയാന്‍ ഒരു ദിവസം തന്നെ അപ്പാര്‍ട്ട്മെന്റിലെ ബാത്ത് റൂമില്‍ പൂട്ടിയിട്ടെന്നും കൊയേന വെളിപ്പെടുത്തി.

വിവാഹ ശേഷം തുര്‍ക്കിയില്‍ എങ്ങനെ ജീവിക്കുമെന്ന് ചോദിച്ചതിന് അദ്ദേഹം എന്റെ പാസ്പോര്‍ട്ട് കത്തിച്ചുകളഞ്ഞു. തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരാതിരിക്കാനായിരുന്നു പാസ്പോര്‍ട്ട് കത്തിച്ചത്. അദ്ദേഹത്തിന്റെ പൊസെസീവ്നെസ് അസഹനീയമായിരുന്നു. ‘സ്നേഹക്കൂടുതല്‍’ കാരണം കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധം വേര്‍പിരിഞ്ഞു കൊയേന മിത്ര പറഞ്ഞു. എന്നാല്‍ കാമുകന്റെ പേര് വെളിപ്പെടുത്താന്‍ താരം തെയാറായിരുന്നില്ല.

ഈ അടുത്തകാലത്തായി പ്ലാസ്റ്റിക് സര്‍ജിയുടെ പേരില്‍ താരത്തിനുനേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ച്‌കൊണ്ട് താരം രംഗത്തെത്തിയിരുന്നു. എനിക്ക് മുന്‍പും ഒരുപാട് പേര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്. ഇപ്പോഴും പലരും ചെയ്യുന്നു. എന്നാല്‍ അതൊന്നും ആരും പരസ്യമായി സമ്മതിക്കുകയില്ല എന്ന് മാത്രം. അതൊരു കുറ്റമോ പാപമോ അല്ല. കോസ്മറ്റിക് സര്‍ജറിയുടെ കാര്യം പറഞ്ഞ് സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിന്. 50 വയസ്സായ ഒരു പുരുഷന്റെ മുഖത്ത് പാടുകളും ചുളിവുകളും ഇല്ലെങ്കില്‍ അത് സര്‍ജറി ചെയ്തിട്ടാണെന്ന് ആരും പറയുകയില്ല- കൊയ്‌ന പ്രതികരിച്ചിരുന്നു.

Exit mobile version