‘കാപ്പാന്‍’ കോപ്പിയടിച്ചതല്ല; ആരോപണം തള്ളി മദ്രാസ് ഹൈക്കോടതി

മോഹന്‍ലാല്‍-സൂര്യ കുട്ടുക്കെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് ‘കാപ്പാന്‍’. ചിത്രത്തിനെതിരെ എഴുത്തുകാരന്‍ ജോണ്‍ ചാര്‍ലി നല്‍കിയ കോപ്പിയടി ആരോപണം മദ്രാസ് ഹൈക്കോടതി തള്ളി. തന്റെ തിരക്കഥയുമായി ഈ ചിത്രത്തിനു സാമ്യമുണ്ടെന്നും ചിത്രത്തിന്റെ റിലീസ് തടയണമെന്നുമായിരുന്നു ജോണ്‍ ചാര്‍ലി നല്‍കിയ പരാതി. എന്നാല്‍ കേസ് പരിഗണിച്ച ജസ്റ്റിസ് സതീഷ് കുമാര്‍ രണ്ടും വ്യത്യസ്തമാണെന്നു കണ്ടെത്തി.

ചിത്രത്തിലെ പല സംഭാഷണങ്ങളും തന്റെ തിരക്കഥിലെ തനി പകര്‍പ്പാണെന്നും 2017 ജനുവരിയില്‍, സംവിധായകന്‍ കെവി ആനന്ദിന് തന്റെ തിരക്കഥ വായിച്ചു കൊടുത്തിട്ടുണ്ടെന്നും എന്നാല്‍ ഇതേപ്പറ്റി പിന്നീട് അദ്ദേഹം ഒന്നും പ്രതികരിച്ചില്ലെന്നും എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം കാപ്പാന്റെ ടീസര്‍ എത്തിയപ്പോള്‍ തന്റെ തിരക്കഥയുമായുള്ള സാമ്യം കണ്ട് ഞെട്ടിയെന്നുമാണ് ജോണ്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്.

അതേസമയം പരാതിക്കാരന് എതിരെ മാനനഷ്ടത്തിനു കേസ് നല്‍കുമെന്ന് സംവിധായകന്‍ കെവി ആനന്ദ് അറിയിച്ചു. ചിത്രം ഈ മാസം ഇരുപതിന് തീയ്യേറ്ററുകളിലെത്തും. സയേഷ സൈഗാളാണ് ചിത്രത്തിലെ നായിക. സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 100 കോടി ചെലവില്‍ ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version