മമ്മൂട്ടി മലയാളത്തിന്റെ കെടാവിളക്ക്; എംടി വാസുദേവന്‍ നായര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ മലയാളത്തിന്റെ കെടാവിളക്കെന്ന് വിശേഷിപ്പിച്ച് എംടി വാസുദേവന്‍ നായര്‍. പിവി സാമി സ്മാരക ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ പുരസ്‌കാരം മമ്മൂട്ടിക്ക് സമ്മാനിച്ച് സംസാരിക്കവേയാണ് എംടി ഇത്തരം ഒരു പരാമര്‍ശം നടത്തിയത്.

മറ്റു ഭാഷകള്‍ക്കു കടം കൊടുത്താലും തിരിച്ചു വാങ്ങി മലയാളം എന്നും സൂക്ഷിക്കുന്ന കെടാവിളക്കാണ് മമ്മൂട്ടിയെന്നും തനിക്ക് എന്നും ഈ നടനോട് സ്നേഹവും ആരാധനയും ആണെന്നും എംടി ചടങ്ങില്‍ പറഞ്ഞു. മമ്മൂട്ടിയ്ക്ക് ഈ അവാര്‍ഡ് നല്‍കാന്‍ തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും എംടി വ്യക്തമാക്കി.

എംടി വാസുദേവന്‍ നായര്‍ തനിക്ക് ഗുരുതുല്യനാണെന്നാണ് ചടങ്ങില്‍ മമ്മൂട്ടി പറഞ്ഞത്. സിനിമയ്ക്ക് അപ്പുറത്തേക്ക് തനിക്ക് ഒരു പ്രവര്‍ത്തന മേഖലയില്ല. സിനിമയാണ് എന്റെ മേഖല. മറ്റെല്ലാം വെറും ആഗ്രഹങ്ങളാണ്. അഭിനയത്തിനല്ല, സാമൂഹിക സേവനത്തിനാണ് ഈ അവാര്‍ഡെന്ന് എല്ലാവരും ഓര്‍മപ്പെടുത്തുന്നുണ്ട്. അതിനാല്‍ സേവനമേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കുറെക്കൂടി ജാഗ്രത പുലര്‍ത്താന്‍ ശ്രമിക്കുമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Exit mobile version