ഓര്‍മ്മയില്ലേ, മീനത്തില്‍ താലികെട്ടിലെ ‘വീപ്പക്കുറ്റിയെ’…? ബേബി അമ്പിളി ഇന്ന് അഭിഭാഷകയാണ്, മറഞ്ഞിരുന്ന 18 വര്‍ഷക്കാലത്തെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം

നീണ്ട 18 വര്‍ഷക്കാലമാണ് അമ്പിളി സിനിമ ലോകത്ത് നിന്ന് മാറി നിന്നത്. ഇപ്പോള്‍ ആ മറഞ്ഞിരുന്ന നാളിലെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

ബേബി അമ്പിളി എന്ന് പറഞ്ഞാല്‍ ഒരു പക്ഷേ ഈ താരത്തെ അറിയുവാന്‍ സാധ്യതയില്ല. മീനത്തില്‍ താലികെട്ടിലെ ‘വീപ്പക്കുറ്റി’ എന്ന് പറഞ്ഞാല്‍ ആ മുഖം നമ്മുടെയെല്ലാം മനസില്‍ മിന്നി മറിയും. അത്രയും മനസില്‍ ആഴത്തില്‍ കയറി കഴിഞ്ഞു ആ ‘വീപ്പക്കുറ്റി’. പക്ഷേ ആള്‍ ഇപ്പോള്‍ പഴയ വീപ്പക്കുറ്റി ഒന്നുമല്ല, അഡ്വക്കേറ്റ് ആണ്. ബേബി അമ്പിളി ചലച്ചിത്ര രംഗത്തേയ്ക്ക് എത്തുന്നത് 90കളിലാണ്. ഇവിടെ നിന്ന് അങ്ങോട്ട് താരം ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍ ആയി മാറി.

വ്യൂഹം, വര്‍ത്തമാനകാലം എന്നീ ചിത്രങ്ങളിലാണ് താരം ആദ്യം അഭിനയിച്ചത്. പിന്നീട് സര്‍ഗ്ഗം, ഗോഡ് ഫാദര്‍, സൗഹൃദം, അദ്വൈതം, കല്യാണ പിറ്റേന്ന്, വാത്സല്യം, എന്റെ ശ്രീക്കുട്ടിയ്ക്ക്, ഘോഷയാത്ര, വാരഫലം തുടങ്ങി ഒരുപിടി നല്ലചിത്രങ്ങളില്‍ വേഷമിട്ടു. പിന്നീട് മനസില്‍ നിന്ന് മായാത്ത മീനത്തില്‍ താലികെട്ടില്‍ ദിലീപിന്റെ അനുജത്തിയുടെ വേഷവും ചെയ്തു. ബേബി അവസാനമായി ചെയ്ത ചിത്രം സുരേഷ് ഗോപിയുടെ രണ്ടാം ഭാവമാണ്. ശേഷം മലയാള ചലച്ചിത്ര ലോകത്ത് നിന്ന് പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. നീണ്ട 18 വര്‍ഷക്കാലമാണ് അമ്പിളി സിനിമ ലോകത്ത് നിന്ന് മാറി നിന്നത്. ഇപ്പോള്‍ ആ മറഞ്ഞിരുന്ന നാളിലെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു മീനത്തില്‍ താലികെട്ടില്‍ അഭിനയിക്കുന്നതെന്ന് അമ്പിളി പറയുന്നു. ഷൂട്ടിംഗ് എല്ലാം കഴിഞ്ഞു നില്‍ക്കുന്ന സമയത്ത് പൊടുന്നനെ അച്ഛന്‍ മരണപ്പെട്ടുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലേക്ക് ക്ഷണം എത്തി, അതിനുവേണ്ടി ജിമ്മില്‍ പോയി തടിയൊക്കെ കുറച്ചു. പക്ഷേ അച്ഛന്റെ മരണത്തിനു ശേഷം പിന്തുണകള്‍ നഷ്ടപ്പെട്ടുവെന്നും പഠനം മുടക്കിയുള്ള അഭിനയം വേണ്ട എന്നും അഭിപ്രായം എത്തിയതോടെ തിരശീല ഇടുകയായിരുന്നുവെന്നും അമ്പിളി വ്യക്തമാക്കി.

അമ്പിളിയുടെ വാക്കുകള്‍;

ആദ്യ സിനിമയിലേക്ക് എത്തിയ കഥ വളരെ വിചിത്രമാണ്. അച്ഛനും അമ്മയും ജോലി ചെയ്യുന്ന ആള്‍ക്കാരാണ്. ചേട്ടന്‍ സ്‌കൂളില്‍ പഠിക്കുകയാണ്. എനിക്ക് രണ്ടരവയസ്സ്. അങ്കണവാടിയില്‍ വീടിനടുത്ത ടീച്ചറുടെ കൂടെ പോകും. വീടിനടുത്ത് ‘നാല്‍ക്കവല’ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. അതിലേക്ക് കുറച്ച് കുട്ടികളെ വേണം. തിക്കുറിശ്ശി സാര്‍ കുറച്ച് കുട്ടികളെ പാട്ടുപഠിപ്പിക്കുന്ന സീനാണ്. എന്നെയും അങ്ങനെ കുട്ടികളുടെ കൂട്ടത്തില്‍ കൊണ്ടുപോയി. കൂട്ടത്തില്‍ കരയുകയൊന്നും ചെയ്യാത്തതിനാല്‍ എന്നെ മടിയിലിരുത്തി തിക്കുറിശ്ശി സാര്‍ എല്ലാ കുട്ടികളെയും പാട്ടു പഠിപ്പിക്കുന്ന സീനെടുത്തു. രണ്ടു ദിവസം എല്ലാ കുട്ടികളും അഭിനയിക്കാനുണ്ടായിരുന്നു. മൂന്നാം ദിവസം എന്റെ മാത്രം കുറച്ച് ക്ലോസ് അപ്പ് ഷോട്ടുകള്‍ എടുക്കാനുണ്ടായിരുന്നു.

അങ്കണവാടിയില്‍നിന്ന് പതിവുപോലെ കൊണ്ടുപോയി ഷൂട്ട് ചെയ്തു. അമ്മയ്ക്ക് ഈ സംഭവമൊന്നും അറിയില്ലായിരുന്നു. മൂന്നാം ദിവസം ഒരു വിവാഹസത്ക്കാരത്തിന് പോകാന്‍ ഉച്ചയ്ക്ക് എന്നെ കൂട്ടാന്‍ അമ്മ അങ്കണവാടിയിലേക്ക് വന്നു. എന്നെ അവിടെ കണ്ടില്ല. ആകെ ടെന്‍ഷനായി. ടീച്ചറാണ് അവളതാ അവിടെ സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നു പറഞ്ഞത്.

അച്ഛന്‍ സെറ്റിലേക്ക് വന്ന് സംവിധായകനായ ഐവി ശശി സാറിനെ കണ്ടു. അവര്‍ മുന്‍പേ പരിചയമുള്ളവരായിരുന്നു. എന്റെ മകളാണ് അമ്പിളി എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ആഹാ, എന്നാ നേരത്തെ പറയേണ്ടേ എന്നായി ശശി സാര്‍. ആ സിനിമ കഴിഞ്ഞ് വീട്ടില്‍ നിന്ന് അമ്മ പറഞ്ഞു, ഇതോടെ മതി, ഇനി സിനിമയിലൊന്നും അഭിനയിക്കേണ്ട’ എന്ന്. അമ്മയ്ക്ക് നല്ല പേടിയായിരുന്നു.

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മീനത്തില്‍ താലിക്കെട്ടില്‍ അഭിനയിക്കുന്നത്. അതിന്റെ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് അച്ഛന്‍ മരിക്കുന്നത്. ആ സമയത്ത് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലേക്ക് വിളിച്ചു. അതിനുവേണ്ടി ജിമ്മില്‍ പോയി തടിയൊക്കെ കുറച്ചു. പക്ഷേ അച്ഛന്റെ മരണം ആകസ്മികമായിരുന്നു. ആകെയുള്ള പിന്തുണയും ഇല്ലാതായി. അതിനു ശേഷം പഠനം മുടക്കിയുള്ള അഭിനയത്തെ ആരും പിന്തുണച്ചില്ല.’

Exit mobile version