കൊളംബോ : വിദേശനാണയം ഇല്ലാത്തതിനാല്‍ ശ്രീലങ്കയില്‍ അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാതെ ക്ഷാമം രൂക്ഷമായതോടെ പ്രതിഷേധവുമായി ജനം തെരുവില്‍. പ്രസിഡന്റ് ഗോതബയ രാജപക്സ ഉടന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ പ്രതിഷേധം കത്തിപ്പടരുകയാണ്.
#SriLanka is witnessing a string of protests this week by the political opposition and citizens, who blame the Rajapaksa administration for the country’s current economic crisishttps://t.co/d99vyFnH5k#lka via @the_hindu
— Meera Srinivasan (@Meerasrini) March 17, 2022
സർക്കാരിനെ താഴെ വീഴ്ത്താനുള്ള ആഹ്വാനമായി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയാണ്. ”രണ്ട് വർഷമായി നിങ്ങൾ ഈ ദുരിതമനുഭവിക്കുന്നു. ഇനിയും സഹിക്കാനാകുമോ?”, എന്ന ബാനറുകളും ഫ്ലക്സുകളുമായാണ് ജനം തെരുവിലെത്തിയിരിക്കുന്നത്. പ്രസിഡന്റിന്റെ ഓഫിസിലേക്കു കയറാൻ ശ്രമിച്ച പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി ഒട്ടേറെപ്പേർക്കു പരുക്കേറ്റു.
സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മാര്‍ച്ച് ഏഴിന് ശ്രീലങ്കന്‍ രൂപയുടെ മൂല്യം 36 ശതമാനം കുറച്ചതോടെ സാധനങ്ങളുടെ വില കുതിച്ചുയരുകയായിരുന്നു. നിലവില്‍ അരി കിലോയ്ക്ക് 448 ലങ്കന്‍ രൂപയും(128 ഇന്ത്യന്‍ രൂപ) പാല് ലിറ്ററിന് 263 ലങ്കന്‍ രൂപയും (75 ഇന്ത്യന്‍ രൂപ) ആണ് വില. പെട്രോളിനും ഡീസലിനും നാല്പത് ശതമാനം വില കൂടിയതോടെ ഇന്ധനക്ഷാമവും രൂക്ഷമായി. വൈദ്യുതി നിലയങ്ങള്‍ അടച്ചുപൂട്ടിയതോടെ നിലവില്‍ ദിവസവും ഏഴര മണിക്കൂര്‍ പവര്‍കട്ടും രാജ്യത്തുണ്ട്.
സാമ്പത്തികപ്രതിസന്ധി കനത്തതോടെ അന്താരാഷ്ട്ര നാണ്യനിധിയുടെയും ഇന്ത്യയുടെയുമെല്ലാം സഹായം തേടിയിരിക്കുകയാണ് ശ്രീലങ്ക. ഈ വര്‍ഷം ഇതുവരെ 140 കോടി ഡോളറിന്റെ സഹായം ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കിയിട്ടുണ്ട്.
എന്താണ് ശ്രീലങ്കന്‍ പ്രതിസന്ധി ?
കഴിഞ്ഞ കുറച്ചുകാലമായി ശ്രീലങ്കയിൽ കയറ്റുമതിയും ഇറക്കുമതിയും തമ്മിൽ കൃത്യമായ ഒരു അനുപാതം നിലനിന്നിരുന്നില്ല. വർഷങ്ങളായി ശ്രീലങ്കയിൽ കയറ്റുമതിയെക്കാൾ കൂടുതൽ ഇറക്കുമതിയായിരുന്നതിനാൽ വിദേശനാണയ ശേഖരത്തിൽ കുറവ് ഉണ്ടാകുന്നുണ്ടായിരുന്നു. കോവിഡിനെത്തുടര്‍ന്ന് കയറ്റുമതി കുറഞ്ഞതോടെ നാണയശേഖരം ഏതാണ്ട് തീര്‍ന്ന മട്ടായി. ഇതുകൂടാതെ ഏഴ് ബില്യണ്‍ ഡോളറോളം വിദേശ കടവുമുണ്ട്. വിദേശവായ്പ സംഘടിപ്പിക്കുന്നതിനായി രൂപയുടെ മൂല്യം കുറച്ചതോടെ പണപ്പെരുപ്പം വര്‍ധിക്കുകയായിരുന്നു.
Discussion about this post