സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധുവും സൈനയും ക്വാര്‍ട്ടറില്‍, കശ്യപ് പുറത്ത്

കല്ലംഗ്: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ പിവി സിന്ധുവും സൈന നെഹ്‌വാളും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. നാലാം സീഡായ സിന്ധുവിന്റെ മുന്നേറ്റം ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ഫെല്‍റ്റിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു. സിന്ധു വിജയം കണ്ടത് 39 മിനിറ്റിനുള്ളിലാണ്. സ്‌കോര്‍: 21-13, 21-19എന്നിങ്ങനെയാണ്.

സൈന ക്വാര്‍ട്ടറില്‍ കടന്നത് തായ്‌ലന്‍ഡ് താരം പോപാവീ ചോചുവോങ്ങിനെ കടുത്ത പോരാട്ടത്തിലൂടെ പരാജയപ്പെടുത്തിയാണ്. ഒരു മണിക്കൂറും 11 മിനിറ്റുമെടുത്ത പോരാട്ടം മൂന്ന് ഗെയിം നീണ്ടു നിന്നു. ആദ്യ ഗെയിം അനായാസമാണ് സൈന വിജയിച്ചത്. എന്നാല്‍ രണ്ടാം ഗെയിമില്‍ സൈനയ്ക്ക് പിഴച്ചു. മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ താരം വിജയം സ്വന്തമാക്കി. സ്‌കോര്‍: 21-16,18-21,21-19 എന്നിങ്ങനെയാണ്.

എന്നാല്‍ കശ്യപ് തോറ്റു പുറത്തായി. ചൈനയുടെ ചെന്‍ ലോങ്ങിനോടാണ് കശ്യപ് പരാജയപ്പെട്ടത്. ആദ്യ ഗെയിം 21-9ന് തോറ്റ കശ്യപ് രണ്ടാം ഗെയിമില്‍ 18-21ന് തിരിച്ചുവരവ് നടത്തി. എന്നാല്‍ മൂന്നാം ഗെയിം 21-16ന് ചൈനീസ് താരം സ്വന്തമാക്കി.

Exit mobile version