ദോഹ: ആരാധകരുടെ ഹൃദയം തകര്‍ത്ത് അര്‍ജന്റീനയ്ക്ക് ഖത്തര്‍ ലോകകപ്പില്‍ തോല്‍വിയോടെ തുടക്കം. ലോകമെമ്പാടുമുള്ള ആരാധകരെ നിരാശരാക്കയാണ് മെസിയും കൂട്ടരും സൗദി അറേബ്യയോട് 2-1ന് പരാജയപ്പെട്ടത്.
സൗദിക്കായി സലേഹ് അല്‍ഷഹ്രിയും (48) സലേം അല്‍ദാവ്‌സരി(53)യുമാണ് വലകുലുക്കിയത്. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും. പത്താം മിനിറ്റില്‍ മെസി കണ്ടെത്തിയ പെനാല്‍റ്റിയിലൂടെ നേടിയ ഏക ഗോളാണ് അര്‍ജന്റീനയ്ക്ക് ആശ്വാസമായത്.
പരെഡെസിനെ ബോക്‌സിനകത്ത് വെച്ച് അല്‍ ബുലയാഹി ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്‍റീനക്ക് പെനാല്‍ട്ടി വിധിച്ചത്. ഈ പെനാൽറ്റി പാഴാക്കാതെ മെസി ഗോൾവല ചലിപ്പിച്ചു.
മാര്‍ട്ടിനസിന് ലഭിച്ച രണ്ട് അവസരങ്ങളും മെസിക്ക് ലഭിച്ച ഒരു അവസരവും ഓഫ്‌സൈഡായതാണ് അര്‍ജന്റീനയ്ക്ക്തിരിച്ചടിയായത്. ആദ്യപകുതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അര്‍ജന്റീനയെ രണ്ടാം പകുതിയില്‍ തളര്‍ത്തുകയായിരുന്നു സൗദി. ഇതോടെ അര്‍ജന്റീനയുടെ അപരാജിയ കുതിപ്പിനും കൂടിയാണ് അവസാനമായിരിക്കുന്നത്.