ഫ്‌ളാറ്റിന്റെ ലിഫ്റ്റില്‍വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ദമ്പതികളെ ദുബായ് കോടതി വെറുതെ വിട്ടു

തങ്ങള്‍ 2017ല്‍ തന്നെ വിവാഹിതരായെന്ന് അറിച്ചു. വ്യക്തിപരമായ ചില കാരണങ്ങളാല്‍ മറ്റുള്ളവരില്‍ നിന്നും ഇക്കാര്യം മറച്ചുവെയ്ക്കുകയായിരുന്നുവെന്നും ഇവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു

ദുബായ്: ദുബായില്‍ ഫ്‌ളാറ്റിന്റെ ലിഫ്റ്റില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പ്രവാസി ദമ്പതികളെ ദുബായ് കോടതി വെറുതെവിട്ടു. ഡിസംബര്‍ 14 നടന്ന് സംഭവത്തില്‍
ലെബനീസ് പൗരന്മാരായ 32 കാരനും 29 കാരിക്കുമെതിരെ പൊതുസ്ഥലത്ത് അശ്ലീല പ്രദര്‍ശനം നടത്തിയെന്നും വിവാഹം കഴിക്കാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നതുമടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്.

സംഭവ സമയത്ത് ഇരുവരും മദ്യപിച്ചിരുന്നു. ഉരുവരുടെയും ദൃശ്യങ്ങള്‍ ഫ്‌ളാറ്റിലെയും ലിഫ്റ്റിലെയും സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്. അതെ സമയം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തങ്ങള്‍ 2017ല്‍ തന്നെ വിവാഹിതരായെന്ന് അറിച്ചു. വ്യക്തിപരമായ ചില കാരണങ്ങളാല്‍ മറ്റുള്ളവരില്‍ നിന്നും ഇക്കാര്യം മറച്ചുവെയ്ക്കുകയായിരുന്നുവെന്നും ഇവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ ഇരുവരും ക്രിമിനല്‍ കുറ്റം ചെയ്തതിന് രേഖകളിലെന്നും സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തികള്‍ക്ക് ദമ്പതികളുമായി സാമ്യമില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ഈ സിസിടിവി ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന കോടതി ദമ്പതികളെ വെറുതെവിട്ടത്. വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

Exit mobile version