ദുബായിലെത്തിയ മലയാളി യുവതി കൈക്കുഞ്ഞിനെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് സുഹൃത്തിനൊപ്പം പോയി: കോഴിക്കോട് സ്വദേശിയുടെ ജീവിതം പ്രതിന്ധിയില്‍

ദുബായ്: വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ ഭര്‍ത്താവിന്റെ കൈയ്യില്‍ കുഞ്ഞിനെ ഏല്‍പ്പിച്ചിട്ട് യുവതി സുഹൃത്തിനൊപ്പം കടന്നു കളഞ്ഞു. നാദാപുരം സ്വദേശി ഷെരീഫിന്റെ ഭാര്യയാണ് കടന്നു കളഞ്ഞത്.

വൈകിട്ട് വന്ന് കുഞ്ഞിനെ കൊണ്ടുപൊയ്‌ക്കോളാമെന്ന് ഭാര്യ പറഞ്ഞുവെങ്കിലും രണ്ടു വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ സുരക്ഷിതത്വം ഓര്‍ത്ത് താന്‍ കുട്ടിയെ കൊടുത്ത് വിട്ടില്ലെന്നും ഷെരീഫ് പറഞ്ഞു. വാണിമേല്‍ സ്വദേശി ഫയാസിനൊപ്പമാണ് ഭാര്യ പോയത്.

ഭാര്യ സുഹൃത്തിനൊപ്പം നടന്നു പോകുന്ന വീഡിയോയും ഷെരീഫിന്റെ പക്കലുണ്ട്.
രണ്ട് മാസം മുമ്പ് ഭാര്യയുടെ ഉമ്മ തന്നെയാണ് ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന് വിളിച്ചു പറഞ്ഞത്. കൂടുതല്‍ സമയവും ഭാര്യ സുഹൃത്തുമായി ഫോണില്‍ സംസാരിച്ചിരിക്കും. കുട്ടിയെ ഭാര്യ കുറച്ച് കാലമായി ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ട് കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഷെരീഫും ഭാര്യയും നാല് വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹിതരായവരാണ്.

ഭാര്യയും സുഹൃത്തും തമ്മിലുള്ള ബന്ധം പലരും തന്നോടും സൂചിപ്പിച്ചിരുന്നു. ഇത് അറിഞ്ഞതിന് പിന്നാലെ നാട്ടില്‍ എത്തിയപ്പോള്‍ ഭാര്യയുമായും അവരുടെ സുഹൃത്തുമായും സംസാരിച്ചു. കുഞ്ഞുള്ളതാണെന്നും ബന്ധത്തില്‍ നിന്നും പിന്‍മാറണമെന്നും ഭാര്യയുടെ സുഹൃത്തിനോട് കാലുപിടിച്ചു അപേക്ഷിച്ചതാണെന്നും ഷെരീഫ് പറഞ്ഞു.

ദുബായിലേക്ക് വരാന്‍ ഭാര്യ തന്നെയാണ് കുഞ്ഞിന് പാസ്‌പോര്‍ട്ട് എടുത്തത്. കുട്ടിയുടെ പാസ്‌പോര്‍ട്ട് അവര്‍ തിരികെ നല്‍കിയില്ലെന്നും അതുകൊണ്ട് കുഞ്ഞിനെ തിരികെ അയക്കാന്‍ സാധിക്കുന്നില്ലെന്നും ഷെരീഫ് വ്യക്തമാക്കി. ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനാണ് ഷെരീഫ്.

Exit mobile version